ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവാവിന്‍റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു

Web Desk |  
Published : Jun 25, 2018, 01:22 AM ISTUpdated : Jun 29, 2018, 04:29 PM IST
ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവാവിന്‍റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു

Synopsis

ഭാര്യയെ വൈദികർ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവാവിന്‍റെ ഫേസ്ബുക്ക് ഹാക്ക് ചെയ്തു

തിരുവല്ല: ഭാര്യയെ വൈദികർ  ലൈംഗികമായി ഉപയോഗിച്ചെന്ന പരാതി നൽകിയ തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവിന്റെ  ഫേസ്ബുക്ക് ഹാക്ക് ചെയ്തെന്ന് പരാതി. രാവിലെ മുതൽ ഫേസ് ബുക്ക് തുറക്കാനാകുന്നില്ലെന്നാണ് യുവാവിന്റെ പരാതി. അതേസമയം സംഭവത്തിൽ യുവാവ് ഓർത്തഡോക്സ് സഭാനേതൃത്വത്തിന് കൊടുത്ത പരാതി ഒതുക്കിത്തീർക്കാൻ ശ്രമം. പണമടക്കം പ്രലോഭനങ്ങളുണ്ടെന്ന് തിരുവല്ല മല്ലപ്പള്ളി സ്വദേശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ സ്വഭാവ ദൂഷ്യത്തിന് സഭയിലെ അഞ്ച് വൈദികരെ താല്ക്കാലികമായി ചുമതലകളിൽ നിന്ന് നീക്കി.

കുന്പസാരരഹസ്യം മുതലാക്കി ഭാര്യയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ നടപടി. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും തുന്പമൺ, ദില്ലി ഭദ്രാസനത്തിലെ ഒരോ വൈദികരെയുമാണ് താല്ക്കാലികമായി ചുമതലകളിൽ നിന്ന് നീക്കിയത്. പരാതി കിട്ടിയതായി നിരണം ഭദ്രാസനാധിപനും ശരിവച്ചു. അതേസമയം സഭാ നേതൃത്വത്തിന് പരാതി നൽകിയതിന് ശേഷം പല തലങ്ങളിൽ ഒത്തുതീർപ്പിന് സമ്മർദമുണ്ടായെന്ന് യുവാവ് പറയുന്നു.

ഉന്നത ഇടപെടലും മാനഹാനിയും ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നത്. വൈദികർക്കെതിരെ വ്യക്തമായ തെളിവുകൾ കൈവശമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഓർത്തഡോക്സ് സഭ പ്രത്യേകം കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വൈദികർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയായാൽ മാത്രമേ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്നും സഭ നേതൃത്വം വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പിന്തുണയോടെ യുഡിഎഫിന് ജയം; എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും അവസാനനിമിഷം നറുക്കെടുപ്പ്; കുമരകത്ത് എപി ഗോപി പ്രസിഡൻ്റ്
പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം; 110 പേർ അറസ്റ്റിൽ, രാജസ്ഥാനിലെ ചോമുവിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി