ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ സുഹൈബ് ഇല്യാസി ജയിൽ മോചിതനായി

Published : Oct 05, 2018, 05:53 PM IST
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ സുഹൈബ് ഇല്യാസി ജയിൽ മോചിതനായി

Synopsis

2000 ജനുവരി പത്തിനായിരുന്നു അഞ്ജുവിനെ ദില്ലിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവനും കുത്തി പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃത​ദേഹം.‌ ആത്മഹത്യ എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സുഹൈബ് ഇല്യാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ദില്ലി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകനും സംവിധായകനുമായിരുന്ന സുഹൈബ് ഇല്യാസിയെ ജയിൽ മോചിതനായി. ഭാര്യ അഞ്ജുവിനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്ക് മുൻപാണ് സുഹൈബിനെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 

2000 ജനുവരി പത്തിനായിരുന്നു അഞ്ജുവിനെ ദില്ലിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവനും കുത്തി പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃത​ദേഹം.‌ ആത്മഹത്യ എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ സുഹൈബ് ഇല്യാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2000 മാർച്ച് 28നാണ് സുഹൈബ് അറസ്റ്റിലാകുന്നത്. അഞ്ജുവിന്റെ മരണം ആത്മഹത്യായാക്കി തീർക്കാൻ സുഹൈബ് ശ്രമിച്ചിരുന്നതായും കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ ദില്ലി അഡീഷണൽ സെഷൻസ് കോടതി ഇല്യാസിന് ജീവപര്യന്തം തടവും10 ലക്ഷം പിഴയും വിധിച്ചിരുന്നത്. 
 
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ക്രൈം പരിപാടിയിലെ അവതാരകനായിരുന്നു സുഹൈബ്. പരിപാടിയുടെ നിർമാതാവും അവതാരകനുമായ സുഹൈബ് ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും
ഉന്നാവ് ബലാത്സം​ഗ കേസ്: കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ