ലൈംഗികച്ചുവയുള്ള പരാമർശം: ഖേദപ്രകടനവുമായി ട്രംപ്

Published : Oct 08, 2016, 12:53 PM ISTUpdated : Oct 04, 2018, 11:54 PM IST
ലൈംഗികച്ചുവയുള്ള പരാമർശം: ഖേദപ്രകടനവുമായി ട്രംപ്

Synopsis

വാഷിംഗ്ടണ്‍: ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. പ്രശസ്തനായതുകൊണ്ട് ഏത് സ്ത്രീയും ചുംബിക്കാനും ആലിംഗനം ചെയ്യാനും തന്നെ അനുവദിക്കാറുണ്ടെന്ന ട്രംപിന്റെ പരാമർശം റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ വൻ വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഖേദപ്രകടനം. അമേരിക്കൻ പ്രസിഡന്റാകാൻ ട്രംപിനെ അനുവദിക്കരുതെന്ന ട്വീറ്റുമായി എതിർസ്ഥാനാർത്ഥി ഹിലരി ക്ലിന്റണും രംഗത്തെത്തി.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് തന്റെ ലൈംഗിക താത്പര്യങ്ങൾ ടെലിവിഷൻ അവതാരകയോട് പങ്കുവയ്ക്കുന്ന സംഭാഷണമാണ് ദ് വാഷിങ്ടൺ പോസ്റ്റിലൂടെ പുറത്തുവന്നത്.വിവാഹിതയായ ഒരു സ്ത്രീയോട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചതടക്കം ട്രംപ് തുറന്നുപറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

സുന്ദരികളായ സ്ത്രീകളോട് പെട്ടെന്ന് ആകർഷണം തോന്നും.അപ്പോൾ തന്നെ ചുംബിക്കും. ഒരു കാന്തം പോലെയാണത്. പ്രശസ്തനാകുമ്പോൾ അവർ അതിന് സമ്മതിക്കും.അവരെ എന്തും ചെയ്യാനാകും. 2005ൽ റെക്കോർഡ് ചെയ്ത  ഈ സംഭാഷണം എൻബിസി ന്യൂസ് സംപ്രേഷണംചെയ്യതോടെ ട്രംപ് വെട്ടിലായി.  ശബ്ദരേഖയിലെ പരാമർശങ്ങളെ ഭയപ്പെടുത്തുന്നത് എന്ന് വിശേഷിപ്പിച്ച ഹിലരി ഇത്തരമൊരാളെ രാജ്യത്തിന്റെ പ്രസിഡന്റാകാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റും ചെയ്തു.

റിപ്പബ്ലിക്കൻ ക്യാംപിൽ നിന്ന് വലിയ തോതിൽ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പിഴവുപറ്റിയെന്നും ഇക്കാര്യം ചർച്ചയാക്കരുതെന്നും ആവശ്യപ്പെട്ട് ട്രംപിന്റെ ഖേദപ്രകടനം. ഞാൻ എല്ലാം തികഞ്ഞ ആളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.പറഞ്ഞതും ചെയ്തുപോയതും ആയ കാര്യങ്ങളിൽ ഖേദമുണ്ട്. ഈ വീഡിയോ പത്തുവർഷം മുൻപത്തെയാണ്-ട്രംപ് പറയുന്നു.

ബിൽ ക്ലിന്റണിന്റെ അത്രമോശക്കാരനല്ല താനെന്ന് വിശദീകരിക്കാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ ട്രംപ് ശ്രമിക്കുന്നുണ്ട്. പക്ഷേ, പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ രണ്ടാം സംവാദത്തിന് ഒരുദിവസം മാത്രം ശേഷിക്കേ പുറത്തുവന്ന വീഡിയോ ട്രംപിന് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഗുരുവായൂരിൽ കൈപ്പത്തി വേണം', നിയമസഭാ സീറ്റ് കോൺഗ്രസിന് തിരികെ വേണമെന്ന് ഡിസിസി നേതൃത്വം, 'ലീഗുമായി സംസ്ഥാന നേതൃത്വം സംസാരിക്കണം'
ഇത്തവണ 10 അല്ല, 12 ദിവസം ക്രിസ്മസ് അവധി, ഇനിയെന്നാണ് സ്കൂൾ തുറക്കുക; കേരളത്തിലെ ക്രിസ്മസ് അവധി നാളെ തുടങ്ങും