റെക്കോര്‍ഡ് പോളിങ്ങില്‍ കണ്ണുംനട്ട് മുന്നണികള്‍; വേങ്ങരയുടെ വിധിയറിയാന്‍ ഇനി മൂന്ന് നാള്‍

Published : Oct 12, 2017, 07:14 AM ISTUpdated : Oct 05, 2018, 01:21 AM IST
റെക്കോര്‍ഡ് പോളിങ്ങില്‍ കണ്ണുംനട്ട് മുന്നണികള്‍; വേങ്ങരയുടെ വിധിയറിയാന്‍ ഇനി മൂന്ന് നാള്‍

Synopsis

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 71.2 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77ശതമാനമായിരുന്നു  വേങ്ങരയിലെ പോളിങെങ്കിലും അഞ്ച് മാസം മുന്‍പ് നടന്ന  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍  അത് മൂന്നd ശതമാനം കുറഞ്ഞിരുന്നു.ഉയര്‍ന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ്  സ്ഥാനാര്‍ത്ഥികളുടയെും  മുന്നണികളുടെയും പ്രതികരണം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും, ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലും നല്ല പോളിംഗ് നടന്നു. 
 
വോട്ടിങ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ ചില ബൂത്തുകളില്‍ മാത്രമാണ് നീണ്ടനിര കണ്ടത്. ഉച്ചയോടെ പോളിങ് ഭേദപ്പെട്ടു. ഉച്ചയ്ക്ക് ശേഷം വീണ്ടും മന്ദഗതിയിലായി. വൈകുന്നേരത്തോടെയാണ് കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥികളില്‍ മണ്ഡലത്തിലെ ഏക വോട്ടര്‍ ഇടത് മുന്നണിയുടെ  പി.പി ബഷീര്‍ മാത്രമായിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥി ആത്മവിശ്വാസം പങ്കുവച്ചു.  എന്നാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും, ഘടകങ്ങളെല്ലാം  തനിക്കനുകൂലമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍.

രണ്ടിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍ കാണിച്ചെങ്കിലും വേഗത്തില്‍ പരിഹരിച്ചു. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തിയുള്ള  ആദ്യ തെരഞ്ഞെടുപ്പുകൂടിയായിരുന്നു വേങ്ങരയിലേത്. അമ്പരപ്പിനിടയിലും പുതിയ സംവിധാനത്തെ വോട്ടര്‍മാര്‍ പൂര്‍ണ്ണമനസോടെ സ്വീകരിച്ചു. പോളിങ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ്  സ്ഥാനാര്‍ത്ഥികളുടയെും  മുന്നണികളുടെയും പ്രതികരണം. ലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും, ലീഗ് കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്തുകളിലും നല്ല പോളിങ് നടന്നു. മണ്ഡലത്തിലെ 1,70,006 വോട്ടര്‍മാരില്‍ 40,000ത്തോളം പ്രവാസികളാണുള്ളത്. പ്രവാസി സംഘടനകള്‍ വഴി ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം മുന്നണികള്‍ നടത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം