സ്വിഗ്ഗിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ലെന്ന് യുവാവ്; 'ദീപാവലി ദിവസം ഓർഡർ ചെയ്തത് മഷ്‌റൂം, കിട്ടിയത് തന്തൂരി ചിക്കൻ'

Published : Oct 21, 2025, 06:22 PM IST
Chicken tandoori

Synopsis

ദീപാവലി ദിനത്തിൽ സ്വിഗ്ഗി വഴി വെജിറ്റേറിയൻ വിഭവം ഓർഡർ ചെയ്ത ലഭിച്ചത് തന്തൂരി ചിക്കൻ സംഭവം തൻ്റെ മാർവാഡി കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് യുവാവ്  കുറിച്ചു.

കൊൽക്കത്ത: ദീപാവലി ദിനത്തിൽ വെജിറ്റേറിയൻ വിഭവം ഓർഡർ ചെയ്ത് കാത്തിരുന്ന ആൾക്ക് കിട്ടിയത് തന്തൂരി ചിക്കൻ. ദുരനുഭവം പങ്കുവെച്ച് ബംഗാൾ സ്വദേശി പങ്കുവച്ച കുറിപ്പ് വൈറലായി. ഇത് തന്റെ കുടുംബത്തിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്ന് ആരോപിച്ച് യുവാവ് ലിങ്ക്ഡ്ഇൻ വഴി പങ്കുവെച്ച കുറിപ്പ് വൈറലായി. രംഗ് ദേ ബസന്തി ധാബയിൽ നിന്ന് മട്ടർ മഷ്‌റൂം എന്ന വെജിറ്റേറിയൻ വിഭവമാണ് താൻ സ്വിഗ്ഗി വഴി ഓർഡർ ചെയ്തതെന്നും എന്നാൽ ഡെലിവറി ചെയ്തത് തന്തൂരി ചിക്കൻ ക്ലാസിക് ആണെന്നും സുമിത് അഗർവാൾ പോസ്റ്റിൽ പറയുന്നു.

"സ്വിഗ്ഗിക്ക് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. ദീപാവലിക്ക് ലളിതമായ ഒരു വെജിറ്റേറിയൻ വിഭവമാണ് ഞാൻ ഓർഡർ ചെയ്തത്. പക്ഷേ എത്തിയത് തന്തൂരി ചിക്കനായിരുന്നു, അദ്ദേഹം കുറിച്ചു. തൻ്റെ കുടുംബത്തിൻ്റെ വിശ്വാസത്തെ മുറിവേൽപ്പിച്ച ഈ അബദ്ധം വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് അഗർവാൾ പറയുന്നു. 'ഒരു മാർവാഡി കുടുംബത്തിന്, അതും ദീപാവലി ദിനത്തിൽ. ഇതൊരു സാധാരണ ഡെലിവറി പിശകല്ല, ഒരുമാനസിക ബുദ്ധിമുട്ടാണെന്നും സസ്യാഹാരം മാത്രം കഴിക്കുന്ന തൻ്റെ അമ്മയ്ക്കും സംഭവം ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'പൂജ കഴിഞ്ഞ ശേഷം വെജിറ്റേറിയൻ വിഭവം പ്രതീക്ഷിച്ചിരുന്ന് ഭക്ഷണം തുറക്കുമ്പോൾ ഇറച്ചി കാണുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ആ ഞെട്ടൽ, അവിശ്വാസം, അതിനെ തുടർന്നുണ്ടാകുന്ന നിശബ്ദത, അദ്ദേഹം പങ്കുവെച്ചു. 'തെറ്റുകൾ സംഭവിക്കുമെന്ന് എനിക്കറിയാം. എന്നാൽ ചില തെറ്റുകൾ വൈകാരികവും സാംസ്കാരികവുമായ അതിരുകൾ ലംഘിക്കുമ്പോൾ, അത് വലിയ വേദനയുണ്ടാക്കും' ഈ പോസ്റ്റ് ദേഷ്യത്തിൻ്റെ പേരിലല്ല, മറിച്ച് സാംസ്കാരികപരമായ സംവേദനക്ഷമതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

'നമ്മുടേത് വൈവിധ്യമാർന്ന രാജ്യമാണ്. ഇവിടെ വിശ്വാസവും ഭക്ഷണവും അതീവ വ്യക്തിപരമാണ്. ഈ വൈവിധ്യത്തെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്. മറ്റൊരു കുടുംബത്തിനും ഇത്തരമൊരു അനുഭവം ഉണ്ടാവാതിരിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. വൈറലായ ഈ പോസ്റ്റിനോട് സ്വിഗ്ഗി ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ