സമൂസ വാങ്ങി ഫോൺപേ ചെയ്തപ്പോൾ സാങ്കേതിക തടസം; പിന്നീട് വിൽപ്പനക്കാരന്റെ ചെയ്തികളെല്ലാം നാടാകെ കണ്ടു, നടപടി

Published : Oct 20, 2025, 10:36 PM IST
samosa vender

Synopsis

ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ സമൂസ വാങ്ങിയ യാത്രക്കാരന് യുപിഐ വഴി പണം നൽകാൻ കഴിയാതെ വന്നപ്പോൾ, കച്ചവടക്കാരൻ യാത്രക്കാരൻ്റെ വാച്ച് ബലമായി ഊരിവാങ്ങി. സംഭവം വിവാദമായതോടെ റെയിൽവേ അധികൃതർ ഇടപെട്ട് കച്ചവടക്കാരനെതിരെ നടപടി സ്വീകരിച്ചു.

ജബൽപൂർ: ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ സമൂസ വാങ്ങിയ യാത്രക്കാരന് യുപിഐ വഴി പണം നൽകാൻ കഴിയാതെ വന്നപ്പോൾ, കച്ചവടക്കാരൻ യാത്രക്കാരൻ്റെ കൈയ്യിലെ വാച്ച് ഊരിവാങ്ങി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. സമൂസ വാങ്ങിയ ശേഷം ഫോൺ പേ വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും യുപിഐ. ഇടപാട് പരാജയപ്പെട്ടു എന്ന് യാത്രക്കാരൻ പറയുന്നു. ഇതിനിടെ ട്രെയിൻ എടുക്കാൻ തുടങ്ങിയതോടെ ഇയാൾ സമോസ തിരികെ നൽകാൻ ശ്രമിച്ചു.

എന്നാൽ, കച്ചവടക്കാരൻ യാത്രക്കാരനെ ട്രെയിനിൽ കയറാൻ അനുവദിക്കാതെ കോളറിൽ കുത്തിപ്പിടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. പണം നൽകാതെ പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ്, 'സമയം കളയരുത്, വെറുതെ ഒഴിവുകഴിവുകൾ പറയുകയുമാണ്' എന്ന് ആരോപിച്ച് കച്ചവടക്കാരൻ ബഹളം വയ്ക്കുകയായിരുന്നു. ട്രെയിനിൽ കയറാൻ മറ്റ് വഴികളില്ലാതെ വന്നതോടെ, യാത്രക്കാരൻ തൻ്റെ കൈയ്യിലെ വാച്ച് ഊരി കച്ചവടക്കാരന് നൽകുകയായിരുന്നു.

വീഡിയോ 'ജബൽപൂർ റെയിൽവേ സ്റ്റേഷനിലെ ലജ്ജാകരമായ സംഭവം' എന്ന തലക്കെട്ടിൽ എക്‌സിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഒക്ടോബർ 17നാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ റെയിൽവേ അധികൃതർ ഉടൻതന്നെ വിഷയത്തിൽ ഇടപെട്ടു. ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) ജബൽപൂർ, എക്‌സ് പോസ്റ്റിന് താഴെ പ്രതികരിക്കുകയും ചെയ്തു.

 

 

കച്ചവടക്കാരനെ തിരിച്ചറിഞ്ഞതായും ആർപിഎഫ് ഇയാൾക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തതായും ഡി.ആർ.എം. അറിയിച്ചു. കൂടാതെ, ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ