ഓൺലൈൻ പഠനവും റഫ്രിജറേറ്ററും തമ്മിൽ എന്താണ് ബന്ധം? ചിത്രം ശ്രദ്ധിച്ചു നോക്കൂ, ബന്ധം പിടികിട്ടും...!

Published : Aug 11, 2020, 04:16 PM IST
ഓൺലൈൻ പഠനവും റഫ്രിജറേറ്ററും തമ്മിൽ എന്താണ് ബന്ധം? ചിത്രം ശ്രദ്ധിച്ചു നോക്കൂ, ബന്ധം പിടികിട്ടും...!

Synopsis

അപ്പോൾ ഹാം​ഗറായിരുന്നെങ്കിൽ ഇപ്പോൾ റഫ്രിജറേറ്ററാണ് മറ്റൊരു അധ്യാപിക ഓൺലൈൻ ക്ലാസിന്റെ ഉപകരണമായി എടുത്തിരിക്കുന്നത്. 

ദില്ലി: കൊവിഡും ലോക്ക് ഡൗണും മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടച്ചുപൂട്ടിയ സാഹചര്യമാണുള്ളത്. സ്കൂൾ തുറന്നില്ലെങ്കിലും അധ്യാപകരും വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസുകളിൽ  സജീവമാണ്. ബ്ലാക്ക് ബോർഡും ചോക്കും ഡസ്റ്ററുമൊന്നുമില്ലാതെ മൊബൈൽ സ്ക്രീനിലൂടെയാണ് പഠിക്കുന്നതും പഠിപ്പിക്കുന്നത്. കഴി‍ഞ്ഞ ദിവസം ഡ്രസ് ഹാം​ഗറും രണ്ട് കഷ്ണം കയറും ഉപയോ​ഗിച്ച് ട്രൈപോഡ് നിർമ്മിച്ച അധ്യാപിക സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അപ്പോൾ ഹാം​ഗറായിരുന്നെങ്കിൽ ഇപ്പോൾ റഫ്രിജറേറ്ററാണ് മറ്റൊരു അധ്യാപിക ഓൺലൈൻ ക്ലാസിന്റെ ഉപകരണമായി എടുത്തിരിക്കുന്നത്. 

റഫ്രിജറേറ്റർ എങ്ങനെയാണ് ഈ ടീച്ചർ ഉപയോ​ഗിച്ചതെന്നറിയണ്ടേ? റഫ്രിജറേറ്ററിനുള്ളിലെ സുതാര്യമായ ട്രേയാണ് ടീച്ചർ എടുത്ത്. കൃത്യമായ അകലത്തിൽ വച്ച രണ്ട് ടിന്നുകൾക്ക് മേൽ ട്രേ വച്ചു. അതിന് മുകളിലായി ക്യാമറ ഓൺ ചെയ്ത് സ്മാർട്ട് ഫോൺ വച്ചു.  ഇനിയാണ് അത്ഭുതപ്പെടേണ്ടത്. ട്രേ വച്ചിരിക്കുന്നതിന് താഴെയായി പേപ്പർ വച്ച് അതിൽ കണക്ക് ചെയ്തു. ട്രേ സുതാര്യമായതിനാൽ തൊട്ടുതാഴെ വച്ചിരിക്കുന്ന പേപ്പറിൽ ടീച്ചർ എഴുതുന്ന പാഠഭാ​ഗങ്ങളെല്ലാം ക്യാമറയിലൂടെ കുട്ടികൾക്ക് കാണാൻ  സാധിക്കും. 

എന്തായാലും ടീച്ചറുടെ സൂത്രപ്പണിയെ കൈയടികളോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. ഓൺലൈനായ പഠിപ്പിക്കാൻ ടീച്ചർ റഫ്രിജറേറ്റർ ഉപയോ​ഗിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഒരു ട്വിറ്റർ ഉപഭോക്താവ് ഈ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ട്വിറ്റർ ഉപഭോക്താക്കളാണ് ഈ ചിത്രത്തിന് റിട്വീറ്റ് ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍
ലക്ഷങ്ങൾ വരുമാനമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ചു, 18 വർഷത്തെ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക്; കാരണം പറയുന്ന എൻജിനീയറുടെ കുറിപ്പ് വൈറൽ