കൂറ്റന്‍ സ്രാവിന് മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്; അപൂര്‍വ്വ ഫോട്ടോ വൈറല്‍

Published : Sep 25, 2019, 08:12 PM ISTUpdated : Sep 25, 2019, 08:16 PM IST
കൂറ്റന്‍ സ്രാവിന് മുമ്പില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്; അപൂര്‍വ്വ ഫോട്ടോ വൈറല്‍

Synopsis

തലനാരിഴക്ക് രക്ഷപ്പെട്ട സര്‍ഫിങ് വിദഗ്ധന്‍ ദേവന്‍ സിമ്മര്‍മാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.

മസ്സാച്യുസെറ്റ്സ്: നടുക്കടലില്‍ കൂറ്റന്‍ സ്രാവിന് മുമ്പില്‍ പെട്ടാലോ? ദുസ്വപ്നം പോലെ തോന്നാവുന്ന സാഹചര്യത്തെ നേരിട്ടത് മസ്സാച്യുസെറ്റ്സിലെ ഒരു യുവാവാണ്. തിരമാലകള്‍ക്ക് മുകളിലൂടെ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന സര്‍ഫറാണ്  മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ സ്രാവിനെ അഭിമുഖീകരിച്ചത്. തലനാരിഴക്ക് രക്ഷപ്പെട്ട സര്‍ഫിങ് വിദഗ്ധന്‍ ദേവന്‍ സിമ്മര്‍മാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.

മസ്സാച്യുസെറ്റ്സിലെ 'കേപ് കോഡി'ലാണ് സര്‍ഫിങ്ങിനിടെ യുവാവ് സ്രാവിന് മുമ്പില്‍പ്പെട്ടത്. കടല്‍ക്കരയില്‍ നില്‍ക്കുകയായിരുന്ന  ഫോട്ടോഗ്രാഫറായ ജിം മൗള്‍ട്ട് അപൂര്‍വ്വമായ ഈ രക്ഷപ്പെടലിന്‍റെ ചിത്രം പകര്‍ത്തിയത്. സര്‍ഫിങിനിടെ ശക്തിയായി വെള്ളം തെറിക്കുന്ന ശബ്ദം കേട്ടാണ് സിമ്മര്‍മാന്‍ തിരിഞ്ഞുനോക്കിയത്. തൊട്ടുപിറകിലായി ഭീമാകാരനായ സ്രാവ്. ‍ഞെട്ടിയെങ്കിലും മനോധൈര്യം കൈവിടാതിരുന്ന സിമ്മര്‍മാന്‍ കാലുകള്‍ വെള്ളത്തില്‍ നിന്നും ഉയര്‍ത്തി സര്‍ഫിങിന് ഉപയോഗിക്കുന്ന സര്‍ഫ്ബോര്‍ഡില്‍ കയറിയിരുന്നു.

സ്രാവ് നീന്തി നീങ്ങുന്നതുവരെ ഇരിപ്പ് തുടര്‍ന്ന സിമ്മര്‍മാന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് 'എന്‍വൈ ഡെയ്ലി' ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  ജിം പകര്‍ത്തിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കപ്പെട്ടതോടെ ചര്‍ച്ചയാകുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം