'ഒരു ഭീമൻ തുമ്പിക്കൈ പതുക്കെ ആകാശത്തുനിന്ന് താഴേക്കുവന്നു', ഹത്യാസുംഢ ഭീകര കാഴ്ച, ചിലികയുടെ ചരിത്രത്തിലെ അപൂര്‍വ വാട്ടര്‍സ്പൗട്ട്

Published : Oct 12, 2025, 02:02 PM IST
sky-high storm over the lake

Synopsis

വിനോദസഞ്ചാരികളെ പരിഭ്രാന്തരാക്കി. ആനയുടെ തുമ്പിക്കൈയോട് സാമ്യമുള്ളതിനാൽ 'ഹത്യാസുംഢ' എന്ന് പ്രദേശവാസികൾ വിളിച്ച ഈ അപൂർവ പ്രതിഭാസം ഏതാനും മിനിറ്റുകൾ നീണ്ടുനിന്നു.

ഭുവനേശ്വർ: ഒഡീഷയിലെ പ്രസിദ്ധമായ ചിലികാ തടാകത്തിൽ ആകാശത്തേിൽ ഉയർന്നുപൊങ്ങിയ ഭീമാകാരമായ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വിനോദ സഞ്ചാരികൾ അടക്കമുള്ളവരെ പരിഭ്രാന്തിയുടെ മുൾമുനയിൽ നിര്‍ത്തിയായിരുന്നു പ്രതിഭാസം രൂപപ്പെട്ടത്. ശാന്തമായ ജലാശയത്തിനും ദേശാടനപ്പക്ഷികൾക്കും പേരുകേട്ട ചിലികാ തടാകത്തിൽ ഇത്തരം തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ വളരെ അപൂർവമായതിനാൽ, ഇത് ഒഡീഷയുടെ തീരദേശ ചരിത്രത്തിലെ ശ്രദ്ധേയ നിമിഷമായി.

ചുഴലിക്കാറ്റുകളും കനത്ത മഴയും ഒഡീഷക്ക് പുതിയതല്ലെങ്കിലും, ചിലികാ തടാകത്തിൽ ഇത്തരത്തിൽ ഒരു ചുഴലിക്കാറ്റ് (വാട്ടർസ്‌പൗട്ട്) രൂപപ്പെടുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ആകാശത്തേക്ക് ചുഴന്നു കയറുന്ന കാറ്റിൻ്റെയും വെള്ളത്തിൻ്റെയും ഭീമാകാരമായ സ്തംഭമായാണ് ഇത് അനുഭവപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തടാകത്തിലെ പ്രശസ്തമായ ആത്മീയ കേന്ദ്രമായ കാളിജായ് ക്ഷേത്രത്തിൻ്റെ തെക്കുപടിഞ്ഞാറ് ദിശയിലായിരുന്നു ഈ പ്രതിഭാസം കണ്ടത്.

തടാകത്തിൽ ബോട്ട് യാത്രയും കാഴ്ചകളുമായി ആസ്വദിക്കുകയായിരുന്ന നൂറുകണക്കിന് വിനോദസഞ്ചാരികളെ ചുഴലിക്കാറ്റ് പരിഭ്രാന്തിയിലാഴ്ത്തി. അന്തരീക്ഷമർദ്ദത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റം ശക്തമായ കാറ്റിൻ്റെയും ജലത്തിൻ്റെയും ചുഴിക്ക് കാരണമായി. പലരും നിലവിളിക്കുകയും സുരക്ഷിത സ്ഥാനം തേടി ഓടുകയും ചെയ്തപ്പോൾ, മറ്റുചിലർ ഈ അപൂർവ പ്രതിഭാസത്തിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ തിടുക്കം കൂട്ടി.

ചുഴലിക്കാറ്റിൻ്റെ ആകൃതി കാരണം, പ്രദേശവാസികൾ ഇതിനെ 'ഹത്യാസുംഢ' എന്നാണ് വിളിച്ചത്. 'ആകാശത്ത് നിന്ന് ജലനിരപ്പിലേക്ക്  ആനയുടെ ഭീമൻ തുമ്പിക്കൈ താഴേക്ക് വന്നു' എന്ന് തോന്നിയെന്നും, അതിനാലാണ് ഇങ്ങനെ ഒരു പേര് നൽകിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. വിനോദസഞ്ചാരികൾ പകർത്തിയ വീഡിയോകൾക്കൊപ്പം ഈ പേരും സോഷ്യൽ മീഡിയയിൽ പ്രചാരം നേടി. ചുഴലിക്കാറ്റ് ഏതാനും മിനിറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും, കാഴ്ചക്കാർക്ക് ഒരുപാട് കാലം ഓർമ്മിക്കാനുള്ള ഒരനുഭവമായി മാറി. ഒഡീഷയിൽ, പ്രത്യേകിച്ച് ചിലികാ തടാകത്തിൽ ഇത്തരം പ്രതിഭാസങ്ങൾ അതീവ വിരളമാണെന്നും, കാറ്റ്, വെള്ളം, അന്തരീക്ഷ മർദ്ദം എന്നിവയുടെ സംയോജനമാണ് ഈ അപൂർവ സാഹചര്യത്തിന് കാരണമായതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ