
ബദായൂൻ: ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിൽ കാട്ടുപന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ പന്നിയുടെ അതിരൂക്ഷമായ ആക്രമണം. വെള്ളിയാഴ്ച സിർസൗലി ഗ്രാമത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ശുഭം പ്രതാപ് സിങ്ങിന് പരിക്കേറ്റത്. ആക്രമണത്തിന്റെ ഭീകരമായ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നി വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. വല ഉപയോഗിച്ച് പന്നിയെ വളയാൻ ശ്രമിക്കുന്നതിനിടെ പന്നി പെട്ടെന്ന് ശുഭം പ്രതാപിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഉദ്യോഗസ്ഥനെ നിലത്തിട്ട പന്നി അദ്ദേഹത്തെ കടിച്ചു വലിച്ചിഴച്ചു. ശുഭത്തെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ വടികളുമായി പന്നിയെ നേരിട്ടു. പന്നിയെ തുടർച്ചയായി വടികൊണ്ട് അടിച്ചിട്ടും അത് ശുഭത്തെ വിടാൻ പന്നി തയ്യാറായില്ല. ഏകദേശം രണ്ട് മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പന്നിയെ ഓടിക്കാനും ശുഭത്തെ അവിടെനിന്ന് മാറ്റാനും സാധിച്ചത്. ആക്രമണത്തിൽ ശരീരത്തിന്റെ പലഭാഗത്തും പരിക്കേറ്റ ശുഭത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. വന്യമൃഗങ്ങളെ നേരിടുമ്പോഴുണ്ടാകുന്ന അപകടസാധ്യതകൾ എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam