
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഹിത പരിശോധന നടത്തമായിരുന്നു എന്ന് വിഎം സുധീരൻ. ക്ഷേത്ര പ്രവേശന കാലത്തു പോലും ഹിത പരിശോധന നടത്തിയിട്ടുണ്ട്. വൈകാരികമായ പ്രശ്നം പക്വതയോടെ നേരിട്ടില്ല. വിധി നടപ്പാക്കാൻ സമയം പറഞ്ഞിരുന്നില്ല. സർക്കാർ ഏകപക്ഷീയ സമീപനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സർവകക്ഷിയോഗം ആദ്യ ഘട്ടത്തിൽ നടത്തണമായിരുന്നു. റിവ്യൂ ഹർജി പാടില്ല എന്ന സർക്കാരിന്റെ നിലപാട് ശരിയല്ല. ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല. മുഖ്യമന്ത്രി വ്യഗ്രത കാട്ടി.
ഈ വ്യഗ്രത മദ്യശാല സംബന്ധിച്ച വിധിയിൽ കണ്ടില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങൾക്ക് വീഴ്ച പറ്റി. കേന്ദ്രം ഭരിക്കുന്ന ബിജെപി യും ഇതിനു ഉത്തരവാദികളാണ്. എന്തുകൊണ്ട് ശബരിമല വിഷയത്തിൽ ഹിതപരിശോധന നടത്തുന്നില്ല ? ഗുരുവായൂർ സത്യാഗ്രഹ കാലത്തു ഹിതപരിശോധന നടത്തിയിരുന്നതായും സുധീരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam