ട്വിറ്റര്‍ യുദ്ധമൊക്കെ പഴങ്കഥ; നിര്‍മല സീതാരമനും സുഷമ സ്വരാജും ഒരേ ബ്ലോക്കില്‍

Published : Sep 03, 2017, 05:39 PM ISTUpdated : Oct 04, 2018, 04:31 PM IST
ട്വിറ്റര്‍ യുദ്ധമൊക്കെ പഴങ്കഥ; നിര്‍മല സീതാരമനും സുഷമ സ്വരാജും ഒരേ ബ്ലോക്കില്‍

Synopsis

ദില്ലി: ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ പ്രതിരോധ മന്ത്രിയായി നിര്‍മലാ സീതരാമന്‍ തിരഞ്ഞെടുക്കപ്പെട്ടു. കാബിനറ്റ് പദവിയുള്ള രണ്ട് വനിതാ മന്ത്രിമാരാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്.  പുനസംഘടനയുടെ ഭാഗമായി നിര്‍മലാ സീതാരാമനും, മന്ത്രി സ്ഥാനത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ട വിദേശകാര്യമന്ത്രി സുഷമാ സ്വരാജും. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണിത്.

2014ല്‍ ഇരുവരും തമ്മില്‍  നടന്ന ഒരു ട്വിറ്റര്‍ യുദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്നു സുഷമ സ്വരാജ്. നിര്‍മല സീതാരാമന്‍ പാര്‍ട്ടി വക്താവും. തെലങ്കാനയും സീമാന്ത്രയും വിഭജിക്കുന്ന തീരുമാനം രാജ്യസഭയില്‍ പാസാക്കാന്‍ മന്‍മോഹന്‍ സിങ് ബി.ജെ.പിയുടെ പിന്തുണ തേടിയിയിരുന്നു. 

വിഭജനം രാജ്യസഭയില്‍ പാസാക്കി. എന്നാല്‍ ഇതിന്‍റെ പേരില്‍ സുഷമ സ്വരാജിന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ അടങ്ങിയ ഒരു ട്വീറ്റ് നിര്‍മലാ സീതാരാമന്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു.  ഈ ട്വീറ്റ് വൈറലാവുകയും മറുപടിയായി മറ്റൊരു പോസ്റ്റ് സുഷമാ സ്വരാജ് റീട്വീറ്റ് ചെയ്യുകയും ചെയ്തതോടെ ട്വിറ്ററില്‍ യുദ്ധം കനത്തു. പിന്നീട് സുഷമ സ്വരാജ് ട്വീറ്റ് പിന്‍വലിക്കുകയും സംഭവങ്ങള്‍ എല്ലാവരും മറക്കുകയും ചെയ്തു. 

പുനസംഘടനയുടെ ഭാഗമായി പ്രതിരോധമന്ത്രിയായി എത്തുമ്പോള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്‍റെ ആറാം ഓഫീസ് ബ്ലോക്കില്‍ തന്നെയാണ് നിര്‍മല സീതാരാമനും ഇരിക്കുക. പുനസംഘടനയുടെ ഭാഗമായി ലഭിച്ച ഭാരിച്ച ഉത്തരവാദിത്തവുമായാണ് നിര്‍മല എത്തുന്നത്. പുനഃസംഘടയില്‍ ഏറ്റവും വലിയ നേട്ടമുണ്ടായതും അവര്‍ക്ക് തന്നെയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

പൊള്ളലേറ്റാൽ പുതിയ ചര്‍മ്മം വച്ച് പിടിപ്പിക്കാം, ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു; കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കിന് തുടക്കം
വാളയാർ ആൾക്കൂട്ടക്കൊല; സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്, ആൾക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി വകുപ്പുകൾ ചുമത്തി