റെയില്‍വെ സ്റ്റേഷനില്‍ കൊല്ലപ്പെട്ട 24കാരിക്ക് നേരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ടെന്ന് സാക്ഷികള്‍

By Web DeskFirst Published Jul 1, 2016, 4:49 PM IST
Highlights

യുവാവ് മർദ്ദിച്ചപ്പോൾ സ്വാതി നിലത്തു വീണു. എന്നാൽ പ്രതികരിയ്ക്കാതെ സ്വാതി ട്രെയിനിൽ കയറിപ്പോവുകയാണുണ്ടായത്. എന്നാൽ അന്ന് സ്വാതിയെ മർദ്ദിച്ചത് ഇപ്പോൾ പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ള ആളല്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് ബംഗലുരുവിലും മൈസുരുവിലും ചെന്നൈയിലുമുള്ള സ്വാതിയുടെ സുഹൃത്തുക്കളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. അജ്ഞാതനായ ഒരാൾ തന്നെ ദിവസവും പിന്തുടരുന്നുണ്ടെന്ന് സ്വാതി ഇവരോട് പറഞ്ഞിരുന്നതായാണ് ഇവർ പൊലീസിനോട് പറഞ്ഞത്. 

കൊലപാതകം നടന്ന സമയത്ത് റെയിൽവെ സ്റ്റേഷന്‍റെ പരിധിയിലുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വാതിയെന്ന ഇരുപത്തിനാലുകാരിയെ രാവിലെ ആറേമുക്കാലോടു കൂടി നുങ്കന്പാക്കം റെയിൽവേ സ്റ്റേഷനിൽവെച്ച് അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തിയത്.

click me!