റിയോയില്‍ 26 ദിവസത്തിനിടെ പിറന്നത് 27 ലോക റെക്കോര്‍ഡുകള്‍

Published : Aug 23, 2016, 02:18 AM ISTUpdated : Oct 05, 2018, 01:03 AM IST
റിയോയില്‍ 26 ദിവസത്തിനിടെ പിറന്നത് 27 ലോക റെക്കോര്‍ഡുകള്‍

Synopsis

റിയോ ഡി ജനീറോ: എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന സുവർണ നിമിഷങ്ങൾ സമ്മാനിച്ചാണ് റിയോ ഒളിംപിക്സിന് തിരശീല വീണത്. 26 ദിവസത്തിനിടെ റിയോയിൽ ആകെ പിറന്നത് 27 ലോക റെക്കോർഡുകളായിരുന്നു. ട്രിപ്പിൾ ട്രിപ്പിൾ തികച്ച് ഉസൈൻ ബോൾട്ട് ഇതിഹാസങ്ങളുടെ ഇതിഹാസമായപ്പോൾ റിയോ അക്ഷരാർഥത്തിൽ വേഗരാജാവിലേക്കൊതുങ്ങി. ഫെൽപ്സിന്റെ 23 സ്വർണംപോലും  ബോൾട്ടിന്റെ വേഗത്തിന് പിന്നിലായി.

ഈ കൊലകൊമ്പൻമാരുടെ അജയ്യതയ്ക്കിടയിലും റിയോയിൽ പിറന്നത് 27 ലോകറെക്കോർ‍ഡുകൾ. അത്‍ലറ്റിക്സ്, ഷൂട്ടിംഗ്, നീന്തൽ, അമ്പെയ്ത്ത്, മോഡേൺ പെന്‍റാത്‍ലൺ, ട്രാക്ക് സൈക്ലിംഗ്, ഭാരോദ്വഹനം എന്നീ ഏഴിനങ്ങളിലായിരുന്നു റെക്കോർഡുകൾ. കൂടുതൽ നീന്തലിലും ഭാരോദ്വഹനത്തിലും, എട്ട് വീതം.  കാറ്റി ലെഡക്കി പുതുവേഗം കുറിച്ചത് 400, 800 മീറ്റർ ഫ്രീസ്റ്റൽ ഇനങ്ങളിൽ.

സൈക്ലിംഗിൽ ഏഴ് റെക്കോർഡുകൾ. ഇതിൽ മൂന്നും ബ്രിട്ടന് സ്വന്തം. അത്‍ലറ്റിക്സിൽ റിയോ കണ്ടത് മൂന്ന് റെക്കോർഡുകൾ. ട്രാക്കിലെ ആദ്യ ഇനമായ വനിതകളുടെ പതിനായിരം മീറ്ററിൽ അൽമാസ് അയന റെക്കോർഡ് തിളക്കത്തിലേക്ക് ഓടിയെത്തിയപ്പോൾ 400 മീറ്ററിൽ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാൻ നീകിർക്ക് തിരുത്തിയത് മൈക്കൽ ജോൺസന്‍റെ 17 വർഷം പഴക്കമുള്ള റെക്കോർഡ്. വനിതകളുടെ ഹാമ‍ർ ത്രോയിൽ അനീറ്റ വ്ലോഡാർക്കിന്‍റെ നേട്ടവും ശ്രദ്ധേയമായി.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍