ജന്‍മനാട്ടില്‍ സിന്ധുവിനും ഗോപിയ്‌ക്കും വീരോചിത വരവേല്‍പ്പ്

Published : Aug 22, 2016, 01:14 PM ISTUpdated : Oct 05, 2018, 02:17 AM IST
ജന്‍മനാട്ടില്‍ സിന്ധുവിനും ഗോപിയ്‌ക്കും വീരോചിത വരവേല്‍പ്പ്

Synopsis

ഹൈദരാബാദ്: റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിനും പരിശീലകൻ പി. ഗോപിചന്ദിനും ഹൈദരാബാദിൽ വീരോചിത വരവേല്‍പ്പ്.രാവിലെ വിമാനത്താവളത്തിലെത്തിയ സിന്ധുവിനേയും പരിശീലകൻ പുല്ലേല ഗോപിചന്ദിനേയും തുറന്ന വാഹനത്തിൽ ഇരുപത്തിയഞ്ചോളം കിലോമീറ്റർ നഗരത്തിലൂടെ ആനയിച്ചാണ് ഗച്ചിബൗളിയിലെ സ്റ്റേഡിയത്തിലെത്തിച്ചത്.

കഴുത്തിൽ വെള്ളിമെഡലുമണിഞ്ഞ് സിന്ധു സ്റ്റേഡിയം വലംവച്ചപ്പോൾ ആവേശം അണപൊട്ടി.തുടർന്ന് തെലങ്കാന ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേ‍ർന്ന് സർക്കാരിന്റെ ഉപഹാരം സമ‍ർപ്പിച്ചു. സംസ്ഥാനസർക്കാരിന്റെ അനുമോദനത്തിന് ശേഷം പരിശീലനം നടത്തുന്ന ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിലെത്തിയ സിന്ധുവിനെ സ്വീകരിക്കാൻ സഹതാരങ്ങളെല്ലാം എത്തി.

ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് സിന്ധു പറഞ്ഞു. കഠിനാധ്വാനം ചെയ്തു. സ്വപ്നം കണ്ടത് നേടാനായതില്‍ ഏറെ സന്തോഷമുണ്ട്, ആരാധകരുടെ നിറഞ്ഞ കൈയടികള്‍ക്കിടെ സിന്ധു പറഞ്ഞു.

സിന്ധുവിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളുവെന്ന് ഗോപിചന്ദ് പറഞ്ഞു. പരിശീലന രംഗത്ത് നിന്നും ഉടൻ വിരമിക്കാൻ പദ്ധതിയില്ലെന്ന് ഗോപിചന്ദും വ്യക്തമാക്കി. സിന്ധുവിന് ഇനിയും പത്ത് വർഷം കൂടി കളിക്കാനാകുമെന്നും താൻ കാണുന്നത് സിന്ധുവും കണ്ടാൽ ടോക്കിയോയില്‍ നേട്ടം ഉറപ്പാണെന്നും ടോക്കിയോയിൽ ബാഡ്മിന്റണിൽ സ്വർ‌ണം നേടാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗോപിചന്ദ് പറഞ്ഞു.

    

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍