വിരമിക്കല്‍ പ്രഖ്യാപിച്ച് ബിരേന്ദ്ര ലക്രയും രുപീന്ദര്‍ പാല്‍ സിംഗും

By Web TeamFirst Published Sep 30, 2021, 6:57 PM IST
Highlights

ടോക്കിയോ ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യന്‍ ടീമിൽ അംഗങ്ങളായിരുന്നു ഇരുവരും. ഒളിംപിക്സില്‍ വൈസ് ക്യാപ്റ്റനായിരുന്ന ലക്ര , ലോകത്തെ മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യക്കായി 201 മത്സരങ്ങളില്‍ കളിച്ച ലക്ര, ഒഡീഷ സ്വദേശിയാണ്.

ദില്ലി: ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി(Indian Hokcey Team) ടീമിന്‍റെ നെടുന്തൂണായിരുന്ന രണ്ട് പ്രമുഖ താരങ്ങള്‍ ഒരുമിച്ച് വിരമിച്ചു. പ്രതിരോധ നിരയിലെ വിശ്വസ്തരായിരുന്ന ബിരേന്ദ്ര ലക്രയും(Birendra Lakra) രുപീന്ദര്‍ പാല്‍ സിംഗും(Rupinder Pal Singh) ആണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടവാങ്ങൽ പ്രഖ്യാപിച്ചത്.

2️⃣0️⃣1️⃣ Caps
🥉 Olympic Bronze Medallist

A solid defender and one of the most influential Indian Men's Hockey Team figures, the Odisha star has announced his retirement from the Indian national team.

Happy Retirement, Birendra Lakra. 🙌 pic.twitter.com/p8m8KkWDb4

— Hockey India (@TheHockeyIndia)

ടോക്കിയോ ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യന്‍ ടീമിൽ അംഗങ്ങളായിരുന്നു ഇരുവരും. ഒളിംപിക്സില്‍ വൈസ് ക്യാപ്റ്റനായിരുന്ന ലക്ര , ലോകത്തെ മികച്ച പ്രതിരോധതാരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെട്ടത്. ഇന്ത്യക്കായി 201 മത്സരങ്ങളില്‍ കളിച്ച ലക്ര , ഒഡീഷ സ്വദേശിയാണ്.

Hi everyone, wanted to share an important announcement with you all. pic.twitter.com/CwLFQ0ZVvj

— Rupinder Pal Singh (@rupinderbob3)

223 മത്സരങ്ങളില്‍ 119 ഗോള്‍ നേടിയ രുപീന്ദര്‍ പാല്‍ , എക്കാലത്തെയുംമികച്ച ഡ്രാഗ് ഫ്ലിക്കര്‍മാരില്‍ ഒരാളാണ്.
ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ പോരാട്ടത്തിൽ അടക്കം നാലു ഗോളുകള്‍ നേടിയിരുന്നു. ഇരുവരും 2014ലെ
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളുമായിരുന്നു. ലക്ര 34-ആം വയസ്സിലും രുപീന്ദര്‍ 30-ആം വയസിലുമാണ് പടിയിറങ്ങുന്നത്.

Also Read:  ഐപിഎല്‍ 2021: 'ഞാന്‍ ക്രിക്കറ്റിനോ നിന്ദിച്ചോ?'; സൗത്തിയേയും മോര്‍ഗനേയും കടന്നാക്രമിച്ച് അശ്വിന്‍

Also Read: ഐപിഎല്‍ 2021: സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി കുമാര്‍ സംഗക്കാര

Also Read:പരിക്കേറ്റ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ

click me!