12 വർഷത്തെ പോരാട്ടത്തിനൊടുവിൽ ശുഭവാർത്ത, ഷൂമാക്കർ ഇനി കിടപ്പിലല്ല; ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതി

Published : Jan 27, 2026, 09:43 AM IST
Michael Schumacher

Synopsis

അദ്ദേഹം പൂർണ്ണമായി പഴയ നിലയിലേക്ക് എത്തിയെന്നല്ല ഇതിനർത്ഥം, പക്ഷേ കിടക്കയിൽ നിന്ന് വീൽചെയറിലേക്ക് മാറാൻ സാധിക്കുന്നത് വലിയൊരു പുരോഗതിയാണെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിപ്പിച്ചു.

ജനീവ: ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതിയെന്ന് റിപ്പോർട്ട്. 2013-ൽ ഫ്രഞ്ച് ആൽപ്‌സിൽ വെച്ചുണ്ടായ സ്കീയിംഗ് അപകടത്തിന് ശേഷം ദീർഘകാലമായി കോമയിലായി കിടപ്പിലായിരുന്ന താരത്തിന്, ഇപ്പോൾ വീൽചെയറിൽ ഇരിക്കാൻ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 12 വർഷമായി ഒരു മുറിക്കുള്ളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷൂമാക്കർ ഇപ്പോൾ കിടപ്പിലല്ലെന്നും, വീൽചെയറിന്‍റെ സഹായത്തോടെ സ്വിറ്റ്‌സർലൻഡിലെയും മയ്യോർക്കയിലെയും തന്‍റെ വസതികളിൽ ചുറ്റിക്കറങ്ങാൻ സാധിക്കുന്നുണ്ടെന്നും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. 57-കാരനായ ഷൂമാക്കറെ പരിചരിക്കാൻ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും ഉൾപ്പെടെയുള്ള ഒരു വലിയ മെഡിക്കൽ സംഘം 24 മണിക്കൂറും അദ്ദേഹത്തോടൊപ്പമുണ്ട്.

അദ്ദേഹം പൂർണ്ണമായി പഴയ നിലയിലേക്ക് എത്തിയെന്നല്ല ഇതിനർത്ഥം, പക്ഷേ കിടക്കയിൽ നിന്ന് വീൽചെയറിലേക്ക് മാറാൻ സാധിക്കുന്നത് വലിയൊരു പുരോഗതിയാണെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിപ്പിച്ചു. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പരിധിവരെ ധാരണയുണ്ടെന്ന് തോന്നുന്നു. സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിലും, തന്റെ ചുറ്റുപാടുകളോട് അദ്ദേഹം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. നേരത്തെ അദ്ദേഹം കണ്ണ് ചിമ്മിക്കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും, പുതിയ വിവരങ്ങൾ ആരാധകർക്ക് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നൽകുന്നതാണ്. 1995-ൽ വിവാഹിതരായ ഭാര്യ കൊറീനയാണ് ഷൂമാക്കറുടെ ചികിത്സക്കും പരിചരണത്തിനും നേതൃത്വം നൽകുന്നത്.

2012-ൽ വിരമിക്കുന്നതിന് മുമ്പ് ഏഴ് തവണ ലോക കിരീടം ചൂടിയ ഷൂമാക്കർ, 91 റേസുകളിൽ വിജയിച്ച് ഫോർമുല വണ്ണിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്.2000 മുതൽ 2004 വരെ തുടർച്ചയായി 5 തവണ ലോക കിരീടം നേടി. ഈ റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ നിൽക്കുന്നു. 2013 ഡിസംബർ 29-നാണ് താരത്തിന്‍റെ ജീവിതം മാറ്റിമറിച്ച അപകടം സംഭവിച്ചത്. 2013-ൽ ഫ്രഞ്ച് ആൽപ്‌സിൽ സ്കീയിംഗ് നടത്തുന്നതിനിടെ ഒരു പാറയിൽ തലയിടിച്ചാണ് ഷൂമാക്കർക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഹെൽമറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 250 ദിവസത്തോളം കോമയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നരേന്ദ്ര മോദി മഹാനായ നേതാവ്', പ്രധാനമന്ത്രിയെ പുകഴ്ത്തി മലയാളി താരം പിആർ ശ്രീജേഷ്
'അവർ എന്നെ ബലിയാടാക്കി, ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാൻ നോക്കി'; സോൾ ഒളിംപിക്സിലെ കറുത്ത അധ്യായം തുറന്നുപറഞ്ഞ് ബെൻ ജോൺസൺ