ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം; സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം ആദ്യമായി ഇന്ത്യന്‍ സഖ്യത്തിന്

Published : May 31, 2026, 07:44 PM IST
Satwik and Chirag

Synopsis

സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടി ചരിത്രം കുറിച്ചു. ഫൈനലില്‍ ഇന്തോനേഷ്യന്‍ ജോഡിയെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സഖ്യം, രണ്ട് വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തി. സിംഗപ്പൂര്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന നേട്ടവും ഇവര്‍ സ്വന്തമാക്കി.

സിംഗപ്പൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് സിംഗപ്പൂര്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് ഫിക്രി സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം ശക്തമായി തിരിച്ചടിച്ച സാത്വിക്-ചിരാഗ് സഖ്യം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: 18-21, 21-17, 21-16.

മൂന്ന് സെറ്റുകള്‍ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ കൃത്യമായ ആസൂത്രണത്തോടെ കളിച്ചാണ് ലോക നാലാം നമ്പര്‍ ജോടിയായ ഇന്ത്യ രണ്ട് വര്‍ഷത്തെ തങ്ങളുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയത്. കഴിഞ്ഞ 2024-ലെ കിരീടനേട്ടത്തിന് ശേഷം നിരവധി ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ എത്തിയെങ്കിലും കിരീടം ചൂടാന്‍ സാത്വിക്-ചിരാഗ് സഖ്യത്തിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായ ആ നിരാശകള്‍ക്കൊടുവിലാണ് ഈ സുവര്‍ണ്ണ നേട്ടം. ഏഷ്യന്‍ ഗെയിംസിലെയും കോമണ്‍വെല്‍ത്ത് ഗെയിംസിലെയും ചാമ്പ്യന്മാരായ ഈ സഖ്യത്തിന്റെ കരിയറിലെ ഒന്‍പതാം വേള്‍ഡ് ടൂര്‍ കിരീടമാണിത്.

കൂടാതെ അവരുടെ മൂന്നാം സൂപ്പര്‍ 750 കിരീടവും. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഈ ചരിത്ര വിജയം പിറന്നത്. സിംഗപ്പൂര്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന ചരിത്രനേട്ടവും ഇതോടെ സാത്വികും ചിരാഗും സ്വന്തം പേരില്‍ കുറിച്ചു.

കാത്തിരിപ്പിനൊടുവിലെ സുവര്‍ണ്ണ നേട്ടം

2024-ലെ തായ്ലന്‍ഡ് ഓപ്പണിലാണ് സാത്വികും ചിരാഗും അവസാനമായി ഒരു കിരീടമുയര്‍ത്തിയത്. അതിനുശേഷം കളിച്ച നാല് ഫൈനലുകളിലും റണ്ണേഴ്‌സ് അപ്പാകാനായിരുന്നു ഇരുവരുടെയും വിധി. അതുകൊണ്ടുതന്നെ സിംഗപ്പൂരിലെ ഈ പാത അവര്‍ക്ക് എളുപ്പമായിരുന്നില്ല. നിലവിലെ ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയുടെ കിം വോണ്‍ ഹോ - സിയോ സ്യുങ് ജെ സഖ്യത്തെ സെമിഫൈനലില്‍ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്.

 

PREV
Read more Articles on
click me!

Recommended Stories

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി: മുന്‍ ചാമ്പ്യന്‍ സ്വിറ്റെക്കിന് കണ്ണീരോടെ മടക്കം
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഗുസ്തി ഫെഡറേഷന്‍ വഴങ്ങി; വിനേഷ് ഫോഗട്ടിന് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുമതി