ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 11 പേരെ ശിക്ഷിച്ചു

Published : Jun 28, 2023, 05:49 PM IST
ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 11 പേരെ ശിക്ഷിച്ചു

Synopsis

ഹജ്ജ് പെർമിറ്റില്ലാത്തവരെ കടത്തുന്നവർക്കുള്ള ശിക്ഷകൾ പ്രഖ്യാപിക്കാൻ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ജവാസാത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 

റിയാദ്: ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 11 പേരെ പിടികൂടി ശിക്ഷിച്ചു. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ശിക്ഷിച്ചത്. തടവും പിഴയുമാണ് ഇവർക്ക് വിധിച്ചത്. പെർമിറ്റില്ലാത്തവരെ കടത്താൻ ശ്രമിച്ച് കുടുങ്ങിയ വിദേശികളെ നാടുകടത്താനും വിധിയുണ്ട്. പുതിയ വിസകളിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

നിയമ ലംഘകരുടെ വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളിൽ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്. ഹജ്ജ് പെർമിറ്റില്ലാത്തവരെ കടത്തുന്നവർക്കുള്ള ശിക്ഷകൾ പ്രഖ്യാപിക്കാൻ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ജവാസാത്ത് സീസണൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പെർമിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിക്കുന്നവർക്ക് ആറു മാസം വരെ തടവും 50,000 റിയാൽ തോതിൽ പിഴയും ലഭിക്കും.

നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവർമാർക്ക് ഇരട്ടി തുക പിഴ ചുമത്തും. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. വിദേശികളായ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തി പ്രവേശന വിലക്കേർപ്പെടുത്തും. ഹജ്ജ് നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവരെയും നിയമ ലംഘകരെ കടത്താന് ശ്രമിക്കുന്നവരെയും തടയാന് പുണ്യസ്ഥലങ്ങൾക്ക് ചുറ്റും സുരക്ഷ വകുപ്പുകൾ ശക്തമായ സുരക്ഷ വലയം തീർത്തിട്ടുണ്ട്.

Read also: ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് ഡിജിറ്റൽ കാർഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം
ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി