
മക്ക: സൗദി അറേബ്യയിലെ മക്കയിൽ വീടുകൾ കേന്ദ്രീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 112 പ്രവാസികള്‍ പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ ഒരു മണി മുതൽ മൂന്ന് സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.
അൽശറാഇഅ്, ജിഇറാന, ബിഅ്‌റുൽ ഗനം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ താമസ, തൊഴിൽ നിയമം ലംഘിച്ചവരും രേഖകളില്ലാത്തവരുമായി പിടികൂടിയ പ്രവാസികളെ ശുമൈസി തർഹീലിലേക്ക് അയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam