
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള 2024-25 വർഷത്തെ കിങ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ ഇത്തിഹാദ് ക്ലബ്ബിന് കിരീടം. അൽ ഖാദിസിയ ക്ലബ്ബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ഇൻമാഅ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലോക താരം കരീം ബെൻസിമയുടെ രണ്ട് ഗോളുകളും അൾജീരിയൻ താരം ഹുസാം അവാറിന്റെ ഒരു ഗോളുമാണ് ഇത്തിഹാദിനെ വിജയത്തിലേക്ക് നയിച്ചത്. അരലക്ഷത്തിലേറെ ആളുകളാണ് മത്സരം വീക്ഷിക്കാനെത്തിയത്.
അൽ ഇത്തിഹാദ് ടീമിന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കിങ്സ് കപ്പ് സമ്മാനിച്ചു. 10-ാം തവണയാണ് ഇത്തിഹാദ് കിങ്സ് കപ്പ് നേടുന്നത്. ഈ സീസണിലെ സൗദി റോഷൻ ലീഗ് കിരീടവും ഇത്തിഹാദാണ് നേടിയത്. കിങ്സ് കപ്പിന്റെ ഫൈനലിൽ ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡ് അൽ ഇത്തിഹാദിന്റെ ക്യാപ്റ്റനും ഫ്രഞ്ച് താരവുമായ കരിം ബെൻസിമ നേടി.
ഫൈനലിൽ അൽ ഖാദിസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കരീം ബെൻസിമയാണ് ഇത്തിഹാദിനെ 10-ാം തവണയും വിജയം കിരീടം ചൂടുന്നതിലേക്ക് നയിച്ചത്. മൂന്ന് ഗോളുകളിൽ രണ്ടെണ്ണം കരീം ബെൻസിമയാണ് നേടിയത്. അൾജീരിയൻ താരം ഹുസാം ഔവർ ആണ് മറ്റൊരു ഗോൾ നേടിയത്. കുറച്ചു ദിവസം മുമ്പ് ഇതേ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സൗദി പ്രഫഷനൽ ലീഗിന്റെ അവാർഡ് കരീം ബെൻസിമ നേടിയിരുന്നു. സാലിം അൽ ദോസരി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോജർ ഇബാനെസ്, ക്രിസ്റ്റ്യൻ ഗ്വാങ്ക എന്നിവരെ പിന്തള്ളിയാണ് കരീം മെൻസിമ ഈ അവാർഡ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam