
ബിഗ് ടിക്കറ്റിനെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടി നടത്തിയ പ്രത്യേക ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. മൊത്തം 50 പേർക്കാണ് 10,000 ദിർഹംവീതം സമ്മാനം ലഭിച്ചത്.
2025 ജനുവരി 1 മുതൽ 2026 ഏപ്രിൽ 30വരെ ബിഗ് ടിക്കറ്റ് കൈവശം വച്ചവരിൽ നിന്നാണ് ഡ്രോ നടത്തിയത്. ഓരോ ടിക്കറ്റിനും ഒരു ഓട്ടോമാറ്റിക് എൻട്രിയാണ് ലഭിച്ചത്. രജിസ്ട്രേഷനോ ഫോമുകളോ അധിക പർച്ചേസോ ഇല്ലാതെതന്നെ പങ്കാളിത്തം ഇത് ഉറപ്പാക്കി.
ലൈവ് ഇ-ഡ്രോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിജയികളായി. ബംഗ്ലാദേശ്, ഇത്യോപ്യ, ഇന്ത്യ, കെനിയ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ശ്രീലങ്ക, യു.എ.ഇ, ന്യൂസീലാൻഡ് സ്വദേശികളാണ് വിജയികൾ. ഓരോരുത്തർക്കും 10,000 ദിർഹംവീതം ഗ്യാരണ്ടീഡ് സമ്മാനം ലഭിച്ചു.
നെഡ അബ്ദുൾവാസി അദുസ് – ഇത്യോപ്യ
നെഡയുടെ ഭർത്താവാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. 2007 മുതൽ യു.എ.ഇയിലാണ് കുടുംബം താമസിക്കുന്നത്.
“കോൾ ഞാൻ പ്രതീക്ഷിച്ചതേയില്ല. ബിഗ് ടിക്കറ്റിലൂടെ ആദ്യമായാണ് ഒരു സമ്മാനം ലഭിക്കുന്നത്. ഇത് വളരെ സ്പെഷ്യലാണ്. ഞാൻ വളരെ ഹാപ്പിയാണ്. ഭാര്യയുടെ പേരിലാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് ഭാര്യതന്നെ തീരുമാനിക്കട്ടെ.” – ഭർത്താവ് പറഞ്ഞു.
ഡോൺ പ്രിൻസ് ഡെൻസിൽ - ശ്രീലങ്ക
യു.എ.ഇയിൽ 37 വർഷമായി ഡോൺ താമസിക്കുന്നുണ്ട്. ഒരു ദശകത്തിന് മുകളിലായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
“ആദ്യമായാണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുന്നത്. വളരെ സന്തോഷം. കുടുംബത്തിനായി സമ്മാനത്തുക ചെലവഴിക്കും.” – ഡോൺ പറയുന്നു.
മുഹമ്മദ് അഹ്സാനി – ബംഗ്ലാദേശ്
വീട്ടുജോലിക്കാരനാണ് അഹ്സാനി. രണ്ടു വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്.
“കോൾ ലഭിച്ചപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല. ഇംഗ്ലീഷിലായിരുന്നു സംസാരം. പിന്നീട് മറ്റൊരു നമ്പറിൽ നിന്നും വിളിച്ചപ്പോൾ മനസ്സിലായി. വളരെ സന്തോഷം തോന്നുന്നു. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.” – വിജയി പറഞ്ഞു.
പിയൂർഷ് ലൂൻകർ - ഇന്ത്യ
രാജസ്ഥാനിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് പിയൂഷ്. ദുബായിലാണ് 21 വർഷമായി അദ്ദേഹവും കുടുംബവും താമസിക്കുന്നത്. രണ്ടു വർഷമായി തനിയെയാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറ്.
“ഇത് ശരിക്കും മനോഹരമാണ്. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. വിജയിച്ചു എന്നറിഞ്ഞപ്പോൾ ആകെ ഞെട്ടിപ്പോയി.” – അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക ഉപയോഗിച്ച് ഭാര്യക്ക് എന്തെങ്കിലും വാങ്ങണമെന്നാണ് പിയൂഷ് കരുതുന്നത്.
എൽമർ സോളോൻ - ഫിലിപ്പീൻസ്
ഫിലിപ്പീൻസിൽ നിന്നുള്ള റീട്ടെയിൽ ജീവനക്കാരനാണ് എൽമർ. അദ്ദേഹം 27 വർഷമായി ദുബായിലാണ് താമസം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് വിജയം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
സമീർ ഖാംബിയെ – കെനിയ
ആറ് വർഷമായി ദുബായിലാണ് സമീർ താമസിക്കുന്നത്. ഓപ്പറേഷൻസ് മാനേജറായി ജോലി നോക്കുകയാണ്. നാലു വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.
“ഈ ഡ്രോ നല്ല ഒരു തീരുമാനമാണ്. ദുഃഖകരമായ സമയത്ത് ആളുകൾക്ക് ആശ്വസം നൽകുന്നതാണ് ഈ തീരുമാനം.” – സമീർ പറഞ്ഞു.
സലാഹുദ്ദീൻ അബ്ദുൾഅസീസ് – പാകിസ്ഥാൻ
ഒൻപത് വർഷമായി കുടുംബത്തോടൊപ്പം ഷാർജയിലാണ് സലാഹുദ്ദീൻ താമസിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
“ഞാൻ ഭാഗ്യവാനാണ്, ഈ പരിപാടിയിൽ വിജയിക്കാൻ കഴിഞ്ഞതിൽ.” – അദ്ദേഹം പറഞ്ഞു.
ഉറക്കത്തിനിടയ്ക്കാണ് ഫോൺകോൾ വന്നത്. അതുകൊണ്ടുതന്നെ തികച്ചും അമ്പരപ്പായിരുന്നുവെന്നും വിജയി പറയുന്നു.
മെയ് മാസം കൂടുതൽ സമ്മാനങ്ങൾ നേടാൻ ഇനിയും കഴിയും. ഈ മാസത്തെ ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam