നികത്താനാകാത്ത നഷ്ടമാണിത്; നശിച്ചത് 11 കോടിയുടെ മുതൽ! തലയിൽ കൈവെച്ച് മുതലാളി, ചതിച്ചത് കനത്ത മഞ്ഞുവീഴ്ച

Published : Feb 19, 2024, 05:20 PM IST
നികത്താനാകാത്ത നഷ്ടമാണിത്; നശിച്ചത് 11 കോടിയുടെ മുതൽ! തലയിൽ കൈവെച്ച് മുതലാളി, ചതിച്ചത് കനത്ത മഞ്ഞുവീഴ്ച

Synopsis

ശക്തമായ മഴയില്‍ കാറുകള്‍ക്കുള്ളില്‍ വെള്ളം കയറുകയും ചെയ്തു. വില്‍പ്പന നടത്തിയ ശേഷം മാത്രമെ കാറുകള്‍ക്ക് ഇന്‍ഷുര്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ നഷ്ടം നികത്താനാവില്ലെന്ന് അബ്ദുല്ല പറഞ്ഞു.

ദുബൈ: യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം. അല്‍ ഐനിലെ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂം ഉടമയ്ക്കാണ് 50 ലക്ഷം ദിര്‍ഹത്തിന്‍റെ (11 കോടി ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായത്. അല്‍ ഐനിലെ അല്‍ മുതാമദ് കാര്‍ ഷോറൂം ഉടമയായ സ്വദേശി മുഹമ്മദ് റാശിദ് അബ്ദുല്ലക്കാണ് വമ്പന്‍ നഷ്ടമുണ്ടായത്.

കഴിഞ്ഞ ആഴ്ച യുഎഇയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. ആലിപ്പഴ വര്‍ഷത്തില്‍ ഇദ്ദേഹത്തിന്‍റെ ഷോറൂമിലുണ്ടായിരുന്ന 47 കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഗോള്‍ഫ് ബോളുകളെക്കാള്‍ വലിപ്പമുള്ള ആലിപ്പഴങ്ങളാണ് കാറിന് മുകളില്‍ പതിച്ചത്. ഷോറൂമിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബെന്‍റ്ലി, ലക്സസ് മിനി കൂപ്പർ, റേഞ്ച് റോവർ തുടങ്ങിയ കാറുകളാണ് നശിച്ചത്. കാറുകളുടെ ചില്ലുകള്‍ തകരുകയും ബോണറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.  

ശക്തമായ മഴയില്‍ കാറുകള്‍ക്കുള്ളില്‍ വെള്ളം കയറുകയും ചെയ്തു. വില്‍പ്പന നടത്തിയ ശേഷം മാത്രമെ കാറുകള്‍ക്ക് ഇന്‍ഷുര്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ നഷ്ടം നികത്താനാവില്ലെന്ന് അബ്ദുല്ല പറഞ്ഞു. പ്രോപ്പർട്ടി ഓൾ റിസ്ക് ഇൻഷുറൻസ് എടുത്താൽ മാത്രമേ നഷ്ടപരിഹാരം അനുവദിക്കാനാവൂവെന്നാണ് ഇൻഷുറൻസ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. 

Read Also - പറന്നുയര്‍ന്ന വിമാനത്തിൽ യുവാവിന്‍റെ പരാക്രമം; അമ്പരന്ന് യാത്രക്കാര്‍, വേറെ വഴിയില്ല, കൈകൾ കെട്ടിയിട്ട് യാത്ര

വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പുറത്തിറങ്ങി ഉടന്‍ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി വാഹനം നിർത്തി പുറത്തിറങ്ങിയയുടൻ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദി വടക്കൻ അതിർത്തി മേഖലയിലെ അറാറിൽ മരിച്ച ആലപ്പുഴ കായംകുളം സ്വദേശി രാജെൻറ മൃതദേഹമാണ് നാട്ടിൽ എത്തിച്ചു സംസ്കരിച്ചത്. 30 വർഷമായി അറാറിൽ പ്രവാസിയായിരുന്ന രാജൻ വാഹന മോടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം തോന്നി വാഹനം നിർത്തി പുറത്തിറങ്ങിയ ഉടൻ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയത് അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സക്കീർ താമരത്താണ്. കഴിഞ്ഞ ദിവസം സൗദി എയർ ലൈൻസ് വിമാനത്തിലാണ് അറാറിൽ നിന്നും റിയാദ് വഴി കൊച്ചിയിൽ എത്തിച്ചു.

മൃതദേഹം ഏറ്റുവാങ്ങുമ്പോൾ സംഘടനയുടെ മുഖ്യ രക്ഷാധികാരി അയൂബ് തിരുവല്ല, ട്രഷറർ സുനിൽ മറ്റം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഗോപൻ നാടുകാട്, സഹദേവൻ കൊടുവള്ളി, ഷാജി ആലുവ, റഷീദ് പരിയാരം, പ്രവർത്തകരായ കൃഷ്ണകുമാർ, സുനിൽ തുടങ്ങി അറാറിലെ രാജെൻറ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ഭാര്യ: സതി, അഗ്രിമ രാജൻ ഏക മകളാണ്. അറാർ പ്രവാസി സംഘം പ്രവർത്തകനായിരുന്നു മരിച്ച രാജൻ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ