ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പ്രവാസികൾ, വ്യാപക പരിശോധന

Published : Apr 15, 2020, 12:57 PM ISTUpdated : Apr 15, 2020, 01:17 PM IST
ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ കൂടുതൽ പ്രവാസികൾ, വ്യാപക പരിശോധന

Synopsis

വൈറസ് പരിശോധന കേന്ദ്രങ്ങളിൽ  പനി,  ചുമ , ജലദോഷം, തൊണ്ട വേദന , ശ്വസിക്കുവാനുള്ള   ബുദ്ധിമുട്ട് എന്നീ  രോഗലക്ഷണങ്ങൾ  ഉള്ളവർ മാത്രം എത്തിയാൽ മതിയെന്നും മന്ത്രാലയം  അറിയിച്ചിട്ടുണ്ട്.

മസ്കറ്റ്: പ്രവാസികള്‍‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരില്‍ കൂടുതലും വിദേശികളാണ്. സ്വദേശികളും വിദേശികളുമടക്കം  പതിനയ്യായിരത്തിലധികം പേർക്ക്  കൊവിഡ് -19 പരിശോധന പൂർത്തീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയ  അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനിയാണ് അറിയിച്ചത്.

മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകൾ പുരോഗമിക്കുന്നത്. വൈറസ് പരിശോധന കേന്ദ്രങ്ങളിൽ  പനി,  ചുമ , ജലദോഷം, തൊണ്ട വേദന , ശ്വസിക്കുവാനുള്ള   ബുദ്ധിമുട്ട് എന്നീ  രോഗലക്ഷണങ്ങൾ  ഉള്ളവർ മാത്രം എത്തിയാൽ മതിയെന്ന് മന്ത്രാലയം  അറിയിച്ചിട്ടുണ്ട്. മസ്‌കറ്റ് ഗവർണറേറ്റിൽ സ്വദേശികളെക്കാളും വിദേശികൾക്കാണ്  കൊവിഡ് -19   കൂടുതലായും സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനി പറഞ്ഞു.

അതേസമയം ഒമാനിൽ ഇന്ന്  97 പേർക്ക് കൂടി കൊവിഡ് -19  സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 910 ലെത്തിയെന്നും  ഇതിൽ   130  പേർ രോഗ വിമുക്തരായതായും   ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. 




 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ