
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള പ്രതിദിന മരണസംഖ്യ വീണ്ടും കുറഞ്ഞു. തിങ്കളാഴ്ച രാജ്യത്താകെ 16 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പുതിയ കൊവിഡ് കേസുകളുടെ കാര്യത്തിൽ നേരിയ വർധനവുണ്ടായി. ഒരു മാസത്തിനിടെ സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലായി പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം.
357 പേർ രോഗമുക്തരായപ്പോൾ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 381 പേർക്കാണ്. ആകെ റിപ്പോർട്ട് ചെയ്ത 342,583 പോസിറ്റീവ് കേസുകളിൽ 328,895 പേർ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5201 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8487 പേരാണ്. അതിൽ 844 പേരുടെ നില ഗുരുതരമാണ്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 60. യാംബു 42, റിയാദ് 27, മുബറസ് 19, ഹുഫൂഫ് 18, ഹാഇൽ 18, അബഹ 10, നജ്റാൻ 9, ജിദ്ദ 8, വാദി ദവാസിർ 8, മജ്മഅ 7, ഖമീസ് മുശൈത്ത് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam