
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൗദി സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ പുഴയുടെ തീരത്താണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ എക്സാമിനര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യയായിരുന്നെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്.
റോതാന ഫരിയ (23), താല ഫരിയ (16) എന്നിവര്‍ മൂന്ന് വര്‍ഷത്തോളമായി അമേരിക്കയില്‍ താമസിച്ച് വരികയായിരുന്നു. ഇവിടെ നിന്ന് കാണാതായ ഇരുവരുടെയും മൃതദേഹം ഒക്ടോബര്‍ 24ന് കണ്ടെത്തി. ഒരേ പോലുള്ള വസ്ത്രം ധരിച്ച പരസ്പരം ശരീരങ്ങള്‍ ചേര്‍ത്ത് ബന്ധിച്ച രീതിയിലായിരുന്നു മൃതദേഹങ്ങള്‍. കുടുംബാംഗങ്ങളുടെ പീഡനത്തെ തുടര്‍ന്ന് അമേരിക്കയില്‍ അഭയം തേടിയ ഇരുവരെയും കൊലപ്പെടുത്തിയതാണെന്ന അഭ്യൂഹം നേരത്തെ നിലനിന്നിരുന്നു. ആത്മഹത്യയാണെന്ന് ശാസ്ത്രീയ പരിശോധനകളില്‍ വ്യക്തമായതോടെ ഇത്തരം ആരോപണങ്ങള്‍ക്കും അടിസ്ഥാനമില്ലാതെയായി. ഇരുവരെയും നാട്ടിലേക്ക് നിര്‍ബന്ധിച്ച് തിരിച്ചയക്കാന്‍ ശ്രമിച്ചെന്ന ആരാപണം സൗദി അധികൃതര്‍ നിഷേധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam