'ലിവ് ദ ഗ്ലിറ്റർ' ക്യാമ്പയിനിനു സമാപനം: 25 കിലോ സ്വർണ്ണം സമ്മാനം

Published : Feb 02, 2023, 08:34 PM IST
 'ലിവ് ദ ഗ്ലിറ്റർ' ക്യാമ്പയിനിനു സമാപനം: 25 കിലോ സ്വർണ്ണം സമ്മാനം

Synopsis

ക്യാമ്പയിനിൽ വിജയികളായ നൂറു പേർക്ക് 25 കിലോ സ്വർണ്ണം സമ്മാനമായി നൽകി. ദുബയ് ജ്വല്ലറി ഗ്രൂപ്പിൻറെ കീഴിലുള്ള 245 ശാഖകളിലായാണ് ലിവ് ദ ഗ്ലിറ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചത്.   

ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബയ് ജ്വല്ലറി ഗ്രൂപ്പ് (DJG) ഒരുക്കിയ 'ലിവ് ദ ഗ്ലിറ്റർ' ക്യാമ്പയിൻ സമാപിച്ചു. ലക്ഷക്കണക്കിന് ഉപഭോകതാക്കൾ പങ്കെടുത്ത ക്യാമ്പയിനിൽ വിജയികളായ നൂറു പേർക്ക് 25 കിലോ സ്വർണ്ണം സമ്മാനമായി നൽകി. ദുബയ് ജ്വല്ലറി ഗ്രൂപ്പിൻറെ കീഴിലുള്ള 245 ശാഖകളിലായാണ് ലിവ് ദ ഗ്ലിറ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചത്. 

ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണിയായി ദുബയ് മാറുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ദുബയ് ജ്വല്ലറി ഗ്രൂപ്പിൻറെ ഭാഗമായ 280 അംഗങ്ങൾ ക്യാമ്പയിനിൽ പങ്കെടുത്തു. ഇന്ന് വരെ സംഘടിപ്പിച്ചതിൽ ഏറ്റവും മികച്ച ക്യാമ്പയിനാണ് ഈ വർഷം നടന്നതെന്ന് ദുബയ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹീദ് അബ്ദുല്ല പറഞ്ഞു. യുഎഇ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ക്യാമ്പയിനിൽ പങ്കെടുത്ത് സ്വർണ്ണ സമ്മാനമായി നേടിയത്. സ്വർണ്ണം സ്വന്തമാക്കുവാൻ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ദുബയ് മാറുന്നതിൽ ഈ ക്യാമ്പയിൽ നിർണ്ണായക പങ്കു വഹിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ലിവ് ദ ഗ്ലിറ്റർ ക്യാമ്പയിനിലൂടെ സ്വർണ്ണ വിപണിയിൽ ഏറ്റവും മികച്ച സേവനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമായി മാറുവാനും ദുബയ് ജ്വല്ലറി ഗ്രൂപ്പ് മാറിയിരിക്കുകയാണെന്ന് ബോർഡ് അംഗവും ചെയർ പേഴ്‌സണുമായ ലൈല സുഹൈൽ പറഞ്ഞു. മികച്ച പ്രതികരണമാണ് ഈ വർഷം ക്യാമ്പയിന് ലഭിച്ചതെന്നും ലൈല കൂട്ടിച്ചേർത്തു. 

അറുനൂറിൽ അധികം അംഗങ്ങളുള്ള ദുബയ് ജ്വല്ലറി ഗ്രൂപ്പ് ദുബൈയിലെ സ്വർണ്ണാഭരണ വിപണിയിൽ സുപ്രധാന സ്ഥാനം വഹിക്കുന്നു. സ്വർണ്ണാഭരണ നിർമാതാക്കൾ മുതൽ വ്യാപാരികൾ വരെ ഭാഗമായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘം 1996 ൽ ആണ് നിലവിൽ വന്നത്. ആദ്യ ദുബയ് ഷോപ്പിങ് ഫെസ്റ്റിവലിൻറെ ഭാഗമായി ദുബയ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലെപ്‌മെൻറ് സ്ഥാപിച്ച ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ ആഭരണ വിപണിയായി ദുബയ് വളരുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ
അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ