സൗദിയിൽ ശക്തമായ പൊടിക്കറ്റും മഴയും: ജനജീവിതം ദുസ്സഹമായി

Web Desk   | others
Published : Feb 26, 2020, 04:18 PM IST
സൗദിയിൽ ശക്തമായ പൊടിക്കറ്റും മഴയും: ജനജീവിതം ദുസ്സഹമായി

Synopsis

തായിഫിന്റെ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. റിയാദ് - ജിദ്ദ എക്സ്പ്രസ് ഹൈവേ കടന്നുപോകുന്ന തായിഫ് മേഖലയിലും ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത് മൂലം ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ട് മുതൽ തുടങ്ങിയ ശക്തമായ കാറ്റ് സുഗമമായ ഗതാഗതത്തെ തടസ്സപ്പെടുത്തി.

റിയാദ്: ശൈത്യകാലത്തിന് അവസാനം കുറിച്ച് സൗദി അറേബ്യയിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിനോടൊപ്പം മഴയുമുണ്ടായി. തിങ്കളാഴ്ച ചില ഭാഗങ്ങളിലുണ്ടായ പൊടിക്കാറ്റ് ചൊവ്വാഴ്ച രാജ്യവ്യാപകമായി ആഞ്ഞുവീശി. മക്ക, തായിഫ്, തബൂക്ക്, മധ്യപ്രവിശ്യ തുടങ്ങിയ മേഖലകളിലാണ് മഴ. പുലർച്ചെയാണ് മക്കയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. ചിലയിടങ്ങളിൽ മഴ അൽപം ശക്തമായിരുന്നു.

തായിഫിന്റെ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയുമുണ്ടായി. റിയാദ് - ജിദ്ദ എക്സ്പ്രസ് ഹൈവേ കടന്നുപോകുന്ന തായിഫ് മേഖലയിലും ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത് മൂലം ഗതാഗത തടസ്സമുണ്ടായി. രാവിലെ എട്ട് മുതൽ തുടങ്ങിയ ശക്തമായ കാറ്റ് സുഗമമായ ഗതാഗതത്തെ തടസ്സപ്പെടുത്തി. യാത്രക്കാരെ ഏറെ വലച്ചു. പലയിടങ്ങളിലും ഗതാഗതം കുറച്ച് സമയത്തേക്ക് ഹൈവേ പൊലീസ് തടഞ്ഞു. പൊടിക്കാറ്റ് മൂലം കാഴ്ച മറഞ്ഞു. ഡ്രൈവർമാർക്ക് മുന്നിലുള്ളതൊന്നും കാണാൻ പറ്റാത്ത സാഹചര്യമുണ്ടായി. ദീർഘദൂര സർവിസുകൾ നടത്തുന്ന വലിയ കണ്ടയ്നർ ലോഹികൾ പിടിച്ചിട്ടു.

ആളപായമില്ലാത്ത ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ചെങ്കടലിലുണ്ടായ അസാധാരണമായ കടൽക്ഷോഭത്തിൽ ജിദ്ദ കോർണീഷ് റോഡിൽ വെള്ളം കയറി. റോഡിലേക്ക് ശക്തമായി കടൽ തിരമാലകൾ ഇരച്ചുകയറി വെള്ളം നിറഞ്ഞതിനാൽ മണിക്കൂറൂകളോളം ഗതാഗതം തടസ്സപ്പെട്ടു. സൗദി സുരക്ഷാസേനയും ഗതാഗത ഉദ്യോഗസ്ഥരും രംഗത്തിറങ്ങി വാഹനങ്ങളെ തിരിച്ചുവിട്ടും മറ്റും മേഖല സുരക്ഷിതമാക്കി. അതേസമയം സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പട്ടണമായ അറാറിന്റെ പടിഞ്ഞാറൻ മേഖലയിൽ മഴയും ആലിപ്പഴവർഷവും. ഹസം ജലാമിദിന് പടിഞ്ഞാറും തുറൈഫിന് കിഴക്കും കിലോമീറ്റർ ദൂരത്തിലാണ് ആലിപ്പഴ വർഷമുണ്ടായത്. ഇതോടെ പ്രദേശത്ത് തണുപ്പ് കൂടിയിട്ടുണ്ട്.

മേഖലയിൽ കാലാവസ്ഥ വ്യതിയാനമുണ്ടാകും. ചിലയിടങ്ങളിൽ താപനില പൂജ്യമെത്തിയേക്കുമെന്നും കാലാവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കൾ മുതൽ ബുധൻ വരെ രാജ്യത്ത് കാലാവസ്ഥ മാറ്റമുണ്ടാകുമെന്ന് കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് അതത് മേഖല സിവിൽ ഡിഫൻസ് ആവശ്യമായ മുൻകരുതലെടുത്തിരുന്നു. അതെസമയം, പടിഞ്ഞാറൻ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം തുടരുകയാണ്. തബൂക്കിെൻറ വിവിധ ഭാഗങ്ങളിൽ മഴയും മഞ്ഞു വീഴ്ചയുമുണ്ടായി. ഹഖ്ൽ, ബിദ്അ്, വജ്ഹ്, ളുബാഅ് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്.

ലോസ് മലകൾക്ക് മുകളിലും മർക്കസ് അൽഖാൻ പോലുള്ള മേഖലയിലെ ഉയർന്ന സ്ഥലങ്ങളിലുമാണ് മഞ്ഞുവീഴ്ചയുണ്ടായത്. ഇതേതുടർന്ന് മുൻകരുതലെന്നോണം മലപ്രദേശത്തേക്കുള്ള പല റോഡുകളും താത്കാലികമായി അടച്ചു. മേഖലയിൽ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വേണ്ട മുൻകരുതലെടുക്കാൻ റെഡ്ക്രസൻറ് അതോറിറ്റിയും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റും പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു. മഞ്ഞുവീഴ്ച കാണാൻ ആളുകൾ മലമുകളിലെത്തുമെന്നതിനാൽ പ്രദേശത്തെ റോഡുകളിൽ ട്രാഫിക്, പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന