
വെള്ളിയാഴ്ച്ച വൈകുന്നേരം എമിറേറ്റ്സ് ഡ്രോ ഉപയോക്താക്കളുടെ കാത്തിരിപ്പ് ഒരേയൊരു കാര്യത്തിനാണ്: അവർ കാത്തിരുന്ന ആ ആഴ്ച്ച അവരെ തേടി എത്തിയോ? അതിപ്പോൾ മനിലയിലായാലും കേരളത്തിലായാലും റിയാദിലായാലും കുവൈത്തിലായാലും എല്ലാം ഒരു പോലെ തന്നെയാണ്.
ഡ്രോകളെ സംബന്ധിച്ച് എല്ലാവരും പറയുന്ന ഒരു കാര്യം സമ്മാനമായി ലഭിക്കുന്ന അക്കങ്ങളെക്കുറിച്ചാണ്. എന്നാൽ അപൂർവ്വമായി മാത്രമേ കാത്തിരിപ്പിനെക്കുറിച്ച് ആളുകൾ പറയൂ. അത് പല രീതിയിലാകാം. പക്ഷേ, ഒന്നുറപ്പാണ് ഈ പ്രതീക്ഷയാണ് ഓരോ ആഴ്ച്ചയിലും എമിറേറ്റ്സ് ഡ്രോയെ പ്രസക്തമാക്കുന്നത്.
ഒരക്കം അകലെ എല്ലാം!
സൗദി അറേബ്യയിൽ ജീവിക്കുന്ന ഫിലീപ്പിൻസിൽ നിന്നുള്ള ഗബ്രിയേൽ ബെയൽ EASY6 ഗെയിമാണ് സ്ഥിരമായി കളിക്കുന്നത്. ഭാര്യയുടെയും മകന്റെയും പിറന്നാൾ ദിനങ്ങൾ ചേർത്തുള്ള നമ്പറാണ് അയാൾ സ്ഥിരം തെരഞ്ഞെടുക്കാറ്. ഇത്തവണ ആറിൽ അഞ്ചക്കങ്ങൾ അദ്ദേഹം മാച്ച് ചെയ്തു. നേടിയത് 8,333 ഡോളർ.
ഒരു അക്കം കൂടെ മാച്ച് ചെയ്തിരുന്നെങ്കിൽ ഗബ്രിയേലിന് EASY6 ഗ്രാൻഡ് പ്രൈസായ 4 മില്യൺ ഡോളർ നേടാമായിരുന്നു. എങ്കിലും തനിക്ക് “അനുഗ്രഹം” ലഭിച്ചതുപോലെയാണ് ഈ സമ്മാനത്തെക്കുറിച്ച് തോന്നുന്നതെന്ന് അദ്ദേഹം പറയുന്നു.
ഗബ്രിയേൽ മാത്രമല്ല, അതേ ആഴ്ച്ച തന്നെ ആറ് നമ്പറുകളും മാച്ച് ചെയ്ത ഒരാൾ 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നേടിയിരുന്നു. വരും ദിവസങ്ങളിൽ അത് ആരാണെന്ന പൂർണചിത്രം വായനക്കാർക്കും അറിയാം.
സ്വന്തം വീടുപോലെയാണ് ഈ അനുഭവം
ഓരോ എമിറേറ്റ്സ് ഡ്രോ വിജയവും ഓരോ കഥകളാണ്. എല്ലാവരെയും നയിക്കുന്ന വിജയിക്കുമെന്ന പ്രതീക്ഷയും. ഒരു സാധാരണ ദിവസം അസാധാരണമായ കാര്യങ്ങൾക്ക് തുടക്കമിടുമെന്ന് എല്ലാവരും കരുതുന്നു.
അഞ്ച് വർഷങ്ങൾ
എമിറേറ്റ്സ് ഡ്രോ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.
ഈ ആഴ്ച്ച മാത്രം MEGA7 ഗ്രാൻഡ് പ്രൈസ് 30 മില്യൺ ഡോളറിൽ നിന്നും 40 മില്യൺ ഡോളർ ആയി മാറി. ഇതൊരു നന്ദി പറച്ചിലാണ്. ഈ അഞ്ച് വർഷങ്ങൾ സാധ്യമാക്കിയതിന്.
ഈ സംഖ്യ വളരെ വലുതാണ്. ഒരു കുടുംബത്തിന്റെ പല തലമുറകളെ ഇത് സഹായിക്കും. ഈ ആഴ്ച്ച മാത്രമേ ഇത്ര വലിയൊരു തുക ലഭ്യമായിട്ടുള്ളൂ. സ്ഥിരമായി കളിക്കുന്നവർക്കും പുതുതായി കളിക്കാൻ തുടങ്ങുന്നവർക്കും ഒരുപോലെ ഒരു ഭാഗ്യകടാക്ഷമാകും.
കഥ തുടരും
ഓരോ ഡ്രോയും ഓരോ നാഴികക്കല്ലാണ്. ഗബ്രിയേൽ ചരിത്രത്തിന് തൊട്ടരികിൽ എത്തി. മാത്രമല്ല ചെറിയ ഒരുപാട് വിജയങ്ങളും ഓരോ മാസവും നടക്കുന്നുണ്ട്. ഇതെല്ലാം സാധ്യമാകുന്നത് പ്രതീക്ഷയോടെ കളിക്കാനെത്തുന്ന കളിക്കാർ കാരണമാണ്. ഓരോ ആഴ്ച്ചയും അവരുടേതാണെന്ന് ഓരോരുത്തരും ആത്മാർത്ഥമായി കരുതുന്നതുകൊണ്ടാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam