വാഹനാപകടം; സംഭവ സ്ഥലത്ത് നിന്ന് 'മുങ്ങിയാല്‍' പിടി വീഴും, ലക്ഷങ്ങള്‍ പിഴ

By Web TeamFirst Published Sep 17, 2022, 9:45 PM IST
Highlights

വാഹനാപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്ക് കുറഞ്ഞത് 2,000 ദിര്‍ഹമാണ് പിഴ ചുമത്തുക.

അബുദാബി: യുഎഇയില്‍ വാഹനാപകടങ്ങള്‍ ഉണ്ടായ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. വാഹനാപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്ക് കുറഞ്ഞത് 20,000 ദിര്‍ഹമാണ് (നാലു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തുക.

ഇത്തരത്തില്‍ സ്ഥലത്ത് നിന്ന് മുങ്ങുന്നവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. വാഹനാപകടത്തിന് കാരണമാകുകയും ആര്‍ക്കെങ്കിലും പരിക്കേറ്റ ശേഷം സംഭവസ്ഥലത്ത് നിന്ന് മനഃപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ കുറഞ്ഞത് 20,000 ദിര്‍ഹം പിഴയോ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തമാക്കി. ട്രാഫിക് നിയമം സംബന്ധിച്ച 1995ലെ ഫെഡറല്‍ നിയമം നമ്പര്‍ 21ലെ ആര്‍ട്ടിക്കിള്‍ 49, ക്ലോസ് 5ല്‍ പിഴ ശിക്ഷ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമത്തിലെ മറ്റ് ആര്‍ട്ടിക്കിളുകള്‍ പ്രകാരം, ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനാപകടത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്കും പിഴ ചുമത്തും. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ബന്ധപ്പെട്ട ട്രാഫിക് അധികൃതരുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നതിനായി സംഭവസ്ഥലത്ത് ഉണ്ടാകണം. 

യുഎഇയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

അഞ്ച് വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

അജ്‍മാന്‍: അഞ്ച് വയസുകാരിയെ പ്രലോഭിപ്പിച്ച് കാറിനുള്ളിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ 51 വയസുകാരന് യുഎഇയില്‍ 11 വര്‍ഷം തടവ്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അജ്‍മാനിലെ വീടിന് മുന്നില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെയും സഹോദരനെയും തന്റെ കാറിലേക്ക് വിളിച്ച് കയറ്റിയത്. ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും കോടതി രേഖകള്‍ പറയുന്നു.

കുട്ടികള്‍ അപരിചിതനായ ഒരാളുടെ കാറില്‍ കയറിയെന്ന് ചിലര്‍ അമ്മയെ അറിയിച്ചതനുസരിച്ച് അവര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. കാറില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ഇയാള്‍ എട്ട് വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെയും കാറില്‍ കയറ്റിയതെന്ന് കുട്ടികള്‍ പറഞ്ഞതായി അമ്മ മൊഴി നല്‍കി. ആണ്‍കുട്ടിയെ മുന്‍ സീറ്റിലും പെണ്‍കുട്ടിയെ പിന്‍ സീറ്റിലും ഇരുത്തി. ശേഷം പെണ്‍കുട്ടിയോട് വസ്‍ത്രം ഊരാന്‍ ആവശ്യപ്പെടുകയും കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തി.

പതിമൂന്നാം നിലയില്‍ മരണത്തെ മുന്നില്‍ കണ്ട് അഞ്ചു വയസ്സുകാരന്‍; രക്ഷകരായവരെ ആദരിച്ച് പൊലീസ്

അമ്മടെ പരാതി ലഭിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ 37 ക്രിമിനല്‍ കേസുകളുണ്ടെന്ന് പിന്നീട് കണ്ടെത്തി. ലൈംഗിക ചൂഷണം, മാന്യമല്ലാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍, പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുണ്ടായിരുന്നത്. നേരത്തെ ഒരിക്കല്‍ യുഎഇയില്‍ നിന്ന് നാടുകടത്തപ്പെട്ട പ്രതി പിന്നീട് തിരികെ എത്തുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ആറ് കുട്ടികളുടെ നഗ്നഫോട്ടോകളും പൊലീസ് കണ്ടെടുത്തു. വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‍തു. ഇതോടെയാണ് കോടതി 11 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

click me!