
കുവൈത്ത് സിറ്റി: ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തിൽ സ്വര്‍ണാഭരണങ്ങളുടെ ആവശ്യം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വില്‍പനയായ 10 ടണ്ണുമായി താരമത്യം ചെയ്യുമ്പോൾ ഈ വർഷം 10.8 ടണ്ണായാണ് വർദ്ധനല് രേഖപ്പെടുത്തിയിട്ടുള്ളത്.
വാർഷികാടിസ്ഥാനത്തിൽ സ്വര്‍ണ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെ വർധനയുണ്ടായതായും കണക്കുകള്‍ പറയുന്നു. സെപ്തംബർ 30 വരെയുള്ള ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ രാജ്യത്ത് സ്വര്‍ണ നാണയങ്ങൾക്കുള്ള മൊത്തം ഡിമാൻഡ് 22.22 ശതമാനം വർധിച്ച് 3.3 ടണ്ണിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിലെ 2.7 ടണ്ണുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുതിപ്പ്.
Read also: ഒറ്റ ഫോണ്‍ കോളിലൂടെ പ്രവാസിക്ക് നഷ്ടമായത് ബാങ്കിലുണ്ടായിരുന്ന മുഴുവന്‍ സമ്പാദ്യവും
ഈ വർഷം മൂന്നാം പാദത്തിൽ കുവൈത്തിലെ ആഭരണങ്ങളുടെ ആവശ്യം പ്രതിവർഷം 37 ശതമാനം വർധിച്ച് 4 ടണ്ണായി. മുൻ വർഷം ഇതേ കാലയളവിലെ 2.9 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, ആഭരണങ്ങളുടെ ആവശ്യം ത്രൈമാസ അടിസ്ഥാനത്തിൽ 5.26 ശതമാനമാണ് വർധിച്ചിട്ടുള്ളത്. 2022 രണ്ടാം പാദത്തിൽ ഇത് 3.8 ടൺ ആയിരുന്നു.
അതേസമയം, കുവൈത്തിലെ സ്വർണത്തിന്റെ ആവശ്യകത ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 11.81 ശതമാനം വർധിച്ച് 14.2 ടണ്ണിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 12.7 ടൺ മാത്രമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ