രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം

Published : Aug 15, 2023, 05:54 PM ISTUpdated : Aug 15, 2023, 06:01 PM IST
രണ്ടു വര്‍ഷത്തിനിടെ പിടികൂടിയത് 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം

Synopsis

ആഗോള തലത്തില്‍ തിരയുന്ന 387 അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികള്‍ പിടിയിലായിട്ടുമുണ്ട്.

അബുദാബി: അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ രണ്ടു വര്‍ഷത്തിനിടെ 400 കോടി ദിര്‍ഹത്തിന്റെ കള്ളപ്പണം പിടികൂടാനായെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഇക്കാലയളവില്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട 521 കേസുകള്‍ പരിഹരിക്കാന്‍ സാധിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആഗോള തലത്തില്‍ തിരയുന്ന 387 അന്താരാഷ്ട്ര സാമ്പത്തിക കുറ്റവാളികള്‍ പിടിയിലായിട്ടുമുണ്ട്. കള്ളപ്പണത്തിന്റെ ഉറവിടങ്ങള്‍, അവയുടെ നീക്കങ്ങള്‍, ഗുണഭോക്താക്കള്‍, ക്രിമിനല്‍ ശൃംഖലകള്‍ എന്നിവ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവന്നതായും മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 55 ശതമാനത്തിലും അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്റര്‍പോള്‍, യൂറോപോള്‍, ദ് ഗള്‍ഫ് പൊലീസ് അതോറിറ്റി, അമന്‍ ഇന്റര്‍നാഷണല്‍ നെറ്റ്വര്‍ക്ക് എന്നീ രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സികള്‍ ഓപ്പറേഷനുകളില്‍ സഹകരിച്ചു. 

മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള യുഎന്നിന്റെ പ്രത്യേക ഓഫീസുമായി സഹകരിച്ച് 2022 നവംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ 1628 ഇന്റലിജന്‍സ് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം കൈമാറി.  

ഐക്യരാഷ്ട്ര സംഘടനയുടെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസുമായി സഹകരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി കള്ളപ്പണ വെളുപ്പിക്കല്‍, തീവ്രവാദ പണം കണ്ടെത്തല്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലന ക്ലാസ് നല്‍കിയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട 116 ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായി. സുരക്ഷിത സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍നഹ്യാന്‍ പറഞ്ഞു.
Read Also - ആകാശത്ത് ഓണസദ്യ; വാഴയിലയിൽ സദ്യ വിളമ്പാൻ വിമാനക്കമ്പനി, വിഭവസമൃദ്ധമായ മെനു

പ്രാദേശിക കറൻസി വഴി ആദ്യ ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും 

അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്ന് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ ഭാഗമായ ആദ്യ ക്രൂഡോയിൽ വിനിമയം അബുദബിയിൽ നടന്നതായാണ് റിപ്പോർട്ട്. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചത്. വിനിമയച്ചെലവ് കുറയാനും, പ്രാദേശിക കറൻസി ശക്തിപ്പെടാനും സഹായിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിൽ നടത്തിയ മിന്നൽ റെയ്ഡ്, പരിശോധനയിൽ കണ്ടെത്തിയത് അത്യാധുനിക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി, വൻ ലഹരിമരുന്ന് ശേഖരം
കാർ ഓഫ് ചെയ്യാതെ കടയിൽ പോയി, നാല് മിനിറ്റിനുള്ളിൽ തിരിച്ചെത്തിയപ്പോൾ വണ്ടിയില്ല, നിർണായകമായി സിസിടിവി ദൃശ്യം, സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ