
റിയാദ്: കിങ് ഖാലിദ് ഇന്‍റർനാഷണൽ എയർപ്പോർട്ടിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്‍റെ അവസാന സ്റ്റേഷനും തുറന്നു. എയർപ്പോർട്ട് ഒന്ന്, രണ്ട് ടെർമിനലുകൾക്കുള്ള മെട്രോ സ്റ്റേഷനാണ് പ്രവർത്തനം ആരംഭിച്ചത്. യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുകയും റിയാദ് മേഖലകളിലേക്കുള്ള വിമാനത്താവളത്തിന്‍റെ കണക്ഷൻ വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്‍റെ ഭാഗമാണ് നടപടി.
സൗദിയിലെ താമസസ്ഥലത്ത് തിരുവനന്തപുരം സ്വദേശി ഉറക്കത്തിൽ മരിച്ചു
കഴിഞ്ഞ ഞായറാഴ്ചയാണ് റിയാദ് മെട്രോ ഗ്രീൻ ട്രാക്കിൽ ധനകാര്യ മന്ത്രാലയം സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. റെഡ് ട്രാക്കിലെ ‘കിങ് അബ്ദുല്ല റോഡ്’, ഗ്രീൻ ട്രാക്കിലെ ‘കിങ് അബ്ദുൽ അസീസ് റോഡ്’ സ്റ്റേഷനുകളും ഉടൻ പ്രവർത്തനം ആരംഭിക്കും. നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ സൗദി അറേബ്യയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സിറിയൻ ജനതക്ക് സഹായവുമായി സൗദിയുടെ മൂന്നാം വിമാനവും ദമാസ്കസിൽ പറന്നിറങ്ങി എന്നതാണ്. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി എത്തിച്ചത്. സൗദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ എസ് റിലീഫ്) സെന്‍റർ സഹായം എത്തിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്. ബുധനാഴ്ചയാണ് ദുരിതാശ്വാസ സഹായങ്ങളുമായി ആദ്യ വിമാനം റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് പുറപ്പെട്ടത്. പിന്നീട് തുടർച്ചയായി രണ്ട് വിമാനങ്ങളിൽ കൂടി അടിയന്തര സഹായം എത്തിക്കുകയായിരുന്നു. ആദ്യ ദിവസം രണ്ട് വിമാനങ്ങളിലെത്തിച്ചത് 81 ടൺ ദുരിതാശ്വാസ വസ്തുക്കളാണ്. വ്യാഴാഴ്ചയാണ് മൂന്നാം വിമാനം ദമാസ്കസിലെത്തിയത്. സഹായമെത്തിക്കൽ തുടരുന്നതിനായി റിയാദിനും ദമാസ്കസിനും ഇടയിൽ ഒരു എയർ ബ്രിഡ്ജ് തുറന്നതായി കെ എസ് റിലീഫ് ജനറൽ സൂപ്പർ വൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ പറഞ്ഞു. വരും ദിവസങ്ങളിൽ സിറിയൻ സഹോദരങ്ങൾക്കായി കരമാർഗവും സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിലെ സഹോദരങ്ങളെ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ സഹായിക്കാനും ആ ദാരുണാവസ്ഥയിൽനിന്ന് അവരെ കൈപിടിച്ചുയർത്താനും സൗദി അറേബ്യ വഹിക്കുന്ന മാനുഷികമായ ഇടപെടലിന്‍റെ ഭാഗമാണ് ഈ എയർ ബ്രിഡ്ജെന്നും അദ്ദേഹം വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ