കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ കള്ളക്കേസ് ചമച്ചു; ഉദ്യോഗസ്ഥന് കുവൈത്തിൽ 10 വർഷം തടവ്, ജോലിയിൽ നിന്ന് പിരിച്ചുവിടും

Published : Apr 26, 2026, 03:00 PM IST
court verdict

Synopsis

കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ കള്ളക്കേസ് ചമച്ച കേസിൽ ഉദ്യോഗസ്ഥന് കുവൈത്തിൽ 10 വർഷം തടവ്. ജോലിയിൽ നിന്ന് പിരിച്ചുവിടും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.

കുവൈത്ത് സിറ്റി: കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും കള്ളക്കേസുകൾ ചമയ്ക്കുകയും ചെയ്ത സൈനിക ഉദ്യോഗസ്ഥന് കുവൈത്ത് ക്രിമിനൽ കോടതി 10 വർഷം കഠിനതടവ് വിധിച്ചു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുഐലി അധ്യക്ഷനായ കോടതിയാണ് തലസ്ഥാന ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്. തടവിനു പുറമെ 800 കുവൈത്ത് ദിനാർ പിഴയൊടുക്കാനും ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവാസികൾക്കെതിരെ അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രവാസികളുടെ നിയമപരമായ സാഹചര്യങ്ങളെ മുതലെടുത്ത്, നാടുകടത്തൽ നടപടികൾ ലഘൂകരിക്കാമെന്ന് വാഗ്ദാനം ചെയ്തും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാൾ കൈക്കൂലി വാങ്ങുകയായിരുന്നു. രാജ്യത്തെ സുരക്ഷാ വിഭാഗത്തിന്റെ വിശ്വാസ്യതയെ തകർക്കുന്ന പ്രവൃത്തിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. സത്യസന്ധമായി ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥൻ വ്യക്തിപരമായ നേട്ടങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്തത് അതീവ ഗൗരവകരമായ കുറ്റമാണെന്ന് കോടതി വിലയിരുത്തി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പാണ് ഈ വിധിയിലൂടെ അധികൃതർ നൽകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ വ്യാപക റെയ്ഡ്; തൊഴിൽ-താമസ നിയമലംഘനം, മയക്കുമരുന്ന് കേസുകളിൽ 40 പേർ പിടിയിൽ
ഇറാനുമായുള്ള വിശ്വാസം തകർന്നു, മുറിവുകൾ ഉണങ്ങാൻ തലമുറകൾ കാത്തിരിക്കേണ്ടി വരും; നാശനഷ്ടങ്ങൾ വെളിപ്പെടുത്തി അൻവർ ഗർഗാഷ്