രാവിലെ ജോലിക്കെത്തിയില്ല, തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോൾ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ പ്രവാസി മലയാളി

Published : Apr 07, 2026, 06:15 PM IST
malayali expatriate found dead

Synopsis

താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ പ്രവാസി മലയാളി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റി ഭാരവാഹിയായിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. കൊല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് സ്വദേശി പള്ളിക്കിഴക്കതിൽ വീട്ടിൽ അബ്ദുൽ മാലിക് (48) ആണ് റിയാദിലെ എക്സിറ്റ് 14-ൽ മരിച്ചത്. ഇവിടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

രാവിലെ ജോലിക്കെത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് താമസസ്ഥലത്തെ മുറിയിൽ മാലിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം മികച്ച സംഘാടകനും പ്രഗത്ഭനായ പ്രാസംഗികനുമായിരുന്നു. നാട്ടിലും റിയാദിലെ പൊതുപ്രവർത്തന-പാർട്ടി രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

നിലവിൽ റിയാദ് സുമൈഷി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസിഡൻറ് നിഹാസ് പാനൂർ, സാമൂഹിക പ്രവർത്തകരായ സിദ്ധീക്ക് തുവ്വൂർ, ഇബ്രാഹീം കരീം എന്നിവരുടെ സഹകരണത്തോടെയാണ് നടപടികൾ നടക്കുന്നത്. ഷൈലയാണ് ഭാര്യ. മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ). അബ്ദുൽ മാലിക്കിെൻറ വേർപാടിൽ പി.സി.എഫ് റിയാദ് സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിെൻറയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ പത്ത് ദിനാറിൽ കൂടുതലുള്ള ഇടപാടുകൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് നിർബന്ധമാക്കി പുതിയ ഉത്തരവ്
ഉറങ്ങിക്കിടന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി, പ്രതിയായ മകന് കുവൈത്തിൽ വധശിക്ഷ