പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്

Published : Jul 25, 2019, 01:02 PM ISTUpdated : Jul 25, 2019, 01:04 PM IST
പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്

Synopsis

ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള മകന്റെ സുഹൃത്തുക്കളെ ഫേസ്‍ബുക്കില്‍ കണ്ടതോടെയാണ് അച്ഛന്‍ നിയന്ത്രണം വിട്ടത്. കുപിതനായ ഇയാള്‍ മകനെ ശകാരിക്കുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

ഫുജൈറ: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകന്റെ മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചതിന് അച്ഛനെതിരെ കേസ്. ഫുജൈറ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് വിചാരണ തുടങ്ങിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍പ്രതിയായ വ്യക്തി തന്റെ ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ കാരണം നേരത്തെ വിവാഹമോചനം നേടിയിരുന്നു. കേസ് നടപടികള്‍ക്കൊടുവില്‍ കുട്ടികളുടെ സംരക്ഷണാവകാശം കോടതി ഭാര്യയ്ക്കാണ് അനുവദിച്ചുകൊടുത്തത്. എന്നാല്‍ ഭര്‍ത്താവിന് നിശ്ചിത ദിവസങ്ങളില്‍ കുട്ടികളെ സന്ദര്‍ശിക്കാനും ശരീഅഃ കോടതി അനുമതി നല്‍കിയിരുന്നു.

കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടയില്‍ അച്ഛന്‍, പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള മകന്റെ സുഹൃത്തുക്കളെ ഫേസ്‍ബുക്കില്‍ കണ്ടതോടെയാണ് അച്ഛന്റെ നിയന്ത്രണം വിട്ടത്. കുപിതനായ ഇയാള്‍ മകനെ ശകാരിക്കുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

എന്നാല്‍ സംഭവമറിഞ്ഞ അമ്മ, അച്ഛനെതിരെ ഫുജൈറ പൊലീസില്‍ പരാതി നല്‍കി. മകനെ ശകാരിച്ചതിനും ഫോണ്‍ പൊട്ടിച്ചതിനുമെതിരെയായിരുന്നു കേസ്. നടപടികള്‍ പൂര്‍ത്തിയാക്കി ഫുജൈറ പ്രോസിക്യൂഷന്‍, കേസ് കോടതിക്ക് കൈമാറുകയായിരുന്നു. എന്നാല്‍ കുട്ടിക്ക് ഫോണ്‍ വാങ്ങി നല്‍കിയത് അച്ഛനാണെന്നും അത് തെറ്റായി ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ഗുണദോശിക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ വാദിച്ചത്. കേസ് വിധി പറയുന്നതിനായി കോടതി മാറ്റിവെച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ