വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം, 2030ലെ ‘വേൾഡ് എക്‌സ്‌പോ’ റിയാദിൽ

Published : Nov 29, 2023, 10:23 AM ISTUpdated : Nov 29, 2023, 10:24 AM IST
വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം, 2030ലെ ‘വേൾഡ് എക്‌സ്‌പോ’ റിയാദിൽ

Synopsis

119 രാജ്യങ്ങൾ സൗദി അറേബ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എക്സ്പോക്ക് അവസരം ലഭിച്ചതോടെ ലോകം ഉറ്റുനോക്കുന്ന വേദിയായി റിയാദ് മാറും.

റിയാദ്: വേൾഡ് എക്സ്പോ 2030 ആതിഥേയത്വത്തിന് വേണ്ടി നടന്ന വോട്ടെടുപ്പിൽ സൗദി അറേബ്യക്ക് വിജയം. അന്തിമ റൗണ്ടിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് റിയാദ് ഈ അവസരം നേടിയെടുത്തത്. വോട്ടെടുപ്പിൽ 130 രാജ്യങ്ങളുടെ പിന്തുണയാണ് ലഭിച്ചത്.

പാരീസിൽ എക്സ്പോ സംഘാടകരായ ബ്യൂറോ ഇൻറർനാഷനൽ സെഡ് എക്സ്പോസിഷൻസിെൻറ 173-ാമത് ജനറൽ അസംബ്ലിയിൽ 180 രാജ്യങ്ങളുടെ പ്രതിനിധികൾ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. റിയാദ് (സൗദി), ബുസാൻ (കൊറിയ), റോം (ഇറ്റലി) എന്നീ മൂന്ന് നഗരങ്ങളാണ് പ്രദർശനം നടത്താൻ മത്സര രംഗത്തുണ്ടായിരുന്നത്. ഒരു രാജ്യത്തിന് ഒരു വോട്ട് എന്ന രീതിയിൽ എക്സ്പോ അംഗരാജ്യങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കുന്ന നഗരത്തെ തെരഞ്ഞെടുത്തത്.

119 രാജ്യങ്ങൾ സൗദി അറേബ്യക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എക്സ്പോക്ക് അവസരം ലഭിച്ചതോടെ ലോകം ഉറ്റുനോക്കുന്ന വേദിയായി റിയാദ് മാറും. 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് വേൾഡ് എക്സ്പോ 2030 നടക്കുക.

Read Also -  അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവ്; പ്രവാസികള്‍ക്കടക്കം പ്രയോജനകരം, പ്രഖ്യാപിച്ച് എയര്‍ലൈന്‍

ഗാസക്ക് സഹായം; 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കൾ, രണ്ടാമത്തെ കപ്പൽ അയച്ച് സൗദി 

റിയാദ്: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്ത് നിന്ന് ഇൗജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കളാണുള്ളത്. ഇതിൽ 21 കണ്ടെയ്‌നറുകൾ മെഡിക്കൽ സാമഗ്രികളാണ്. 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ, വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്.

ഗാസയിലെ ദുരിതബാധിതരായ പലസ്തീൻ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പലസ്തീൻ ജനത കടന്നുപോകുന്ന പ്രതിസന്ധികളിലും ദുരിതങ്ങളിലും അവർക്കൊപ്പം നിൽക്കുന്നതിൽ സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിെൻറ തുടർച്ചയെന്നോണമാണ് ഈ സഹായം. കിങ് സൽമാൻ റിലീഫ് സെൻറർ വിമാനം, കപ്പൽ വഴി ഗാസയിലേക്ക് സഹായം അയയ്ക്കുന്നത് തുടരുകയാണ്. ഭക്ഷണവും വൈദ്യസഹായവും അടങ്ങിയ 11 ട്രക്കുകൾ റഫ അതിർത്തി കടന്ന് ഗാസയിലേക്ക് പുറപ്പെട്ടതായി കിങ് സൽമാൻ കേന്ദ്രം വക്താവ് സമിർ അൽജതീലി പറഞ്ഞു. സഹായവുമായി 19-ാം നമ്പർ വിമാനം ഇതിനകം ഇൗജിപ്തിലെ അരീഷിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്