മധുരമൂറും പായസങ്ങളൊരുക്കി സഫാരി പായസമേളയ്ക്ക് തുടക്കം

Published : Aug 27, 2020, 08:43 PM ISTUpdated : Aug 27, 2020, 09:18 PM IST
മധുരമൂറും പായസങ്ങളൊരുക്കി സഫാരി പായസമേളയ്ക്ക് തുടക്കം

Synopsis

25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് ഇത്തവണ ഒരുക്കിയിട്ടുളളതെന്ന് സഫാരി ബേക്കറി & ഹോട് ഫുഡ് ഇന്‍ ചാര്‍ജ്ജ് ജഫ്രി തോംസണ്‍ പറഞ്ഞു. 2 ഓണസദ്യ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു ദോത്തി കൂടി സൗജന്യമായി നല്‍കുന്നുണ്ട്. വമ്പിച്ച പ്രതികരണമാണ് ഓണസദ്യയ്ക്ക് ലഭിക്കുന്നത്.

ഷാര്‍ജ: മലയാളിയുടെ ഓണസദ്യയില്‍,ഒഴിവാക്കാനാകാത്ത വിഭവമാണ് പായസം. ഇത്തവണത്തെ ഓണത്തിന്, ഉപഭോക്താക്കള്‍ക്കായി 20തിലധികം പായസങ്ങളാണ്,ഷാര്‍ജയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലെ പായസമേളയില്‍ ഒരുക്കിയിരിക്കുന്നത്. പായസമേളയുടെ ഉദ്ഘാടനം ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ്, എന്നിവര്‍ ചേര്‍ന്ന് നടത്തി.

സഫാരി മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍, ചാക്കോ ഊളക്കാടന്‍ (മലബാര്‍ ഗോള്‍ഡ്) മാനേജ് മെന്റ് പ്രതിനിധികള്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സഫാരിയൊരുക്കിയ പായസമേളയും ഓണച്ചന്തയുമെല്ലാം മലയാളിയെ ഗൃഹാതുരസ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. പായസം ഏറെ ഇഷ്ടമാണ്. തന്നെപ്പോലുളളവരുടെ മനസറിഞ്ഞാണ് പായസമേള ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"

ഈ കൊവിഡ് കാലത്ത് ആഘോഷങ്ങളുടെ അര്‍ത്ഥവും തലവും മാറിയെങ്കിലും, ബന്ധങ്ങളുടെ ഊഷ്മളത ഊട്ടിയുറപ്പിക്കാന്‍, നാടിനോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രവാസിക്ക് കഴിയുന്നത് വിഭവങ്ങളുടെ ലഭ്യതകൊണ്ടുകൂടിയാണ്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് ഓണമാഘോഷിക്കാനുളള എല്ലാവിഭവങ്ങളുമായി മടങ്ങാന്‍ കഴിയുമെന്നുളളത് തന്നെയാണ് ഉപഭോക്താക്കള്‍ക്ക് സഫാരിയെ പ്രിയപ്പെട്ടതാക്കുന്നതെന്ന്  ജാസിം മുഹമ്മദ് പറഞ്ഞു.

25 കൂട്ടം വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യയാണ് ഇത്തവണ ഒരുക്കിയിട്ടുളളതെന്ന് സഫാരി ബേക്കറി & ഹോട് ഫുഡ് ഇന്‍ ചാര്‍ജ്ജ് ജഫ്രി തോംസണ്‍ പറഞ്ഞു. 2 ഓണസദ്യ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു ദോത്തി കൂടി സൗജന്യമായി നല്‍കുന്നുണ്ട്. വമ്പിച്ച പ്രതികരണമാണ് ഓണസദ്യയ്ക്ക് ലഭിക്കുന്നത്. അതിനൊപ്പം ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് പായസവും ഒരുക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

"

അടപ്രഥമനും അമ്പലപ്പുഴപാല്‍പ്പായസവും സേമിയപായസവും ഉള്‍പ്പടെ 20 ലധികം പായസ വൈവിധ്യമാണ് പായസമേളയില്‍ ഒരുക്കിയിട്ടുളളത്. ഗള്‍ഫ് നാടുകള്‍ക്ക് പ്രിയങ്കരമായ  ഈന്തപ്പഴം കൊണ്ടൊരുക്കിയ പായസവും, പായസമേളയിലുണ്ട്.കാരറ്റും മാങ്ങയും ബീറ്റ്‌റൂട്ടും പൈനാപ്പിളും പായസമധുരമാകുമ്പോള്‍ പായസമേള വ്യത്യസ്ത രുചികള്‍ കൊണ്ട് സമൃദ്ധമാകുന്നു. നിരവധി പേരാണ് പായസരുചികള്‍ തേടി സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയത്. 

"

സഫാരി ഒരുക്കിയ യു എ ഇ യിലെ ഏറ്റവും വലിയ ഓണച്ചന്ത ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഓണ സദ്യക്കാവശ്യമായ പച്ചക്കറികള്‍, ഓണക്കോടികള്‍, മണ്‍പാത്രങ്ങള്‍, വള-മാല-കമ്മലുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാം ഓണച്ചന്തയില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. പൂക്കളം ഒരുക്കാന്‍ ആവശ്യമായ പൂക്കളും ഓണച്ചന്തയില്‍ നിന്ന് ലഭിക്കും. നാട്ടിലെ ഓണം ഫെയറുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഗൃഹോപകരണങ്ങളുടെ എക്‌സ്‌ചേഞ്ച് മേളയും, ഫര്‍ണിച്ചര്‍ സ്‌പെഷ്യല്‍ ഓഫറുകളും ഓണച്ചന്തയില്‍ ഒരുക്കിയിട്ടുണ്ട്. 'വീട്ടില്‍ പൂക്കളമൊരുക്കി, സമ്മാനം നേടൂ' എന്ന പേരില്‍ നടത്തുന്ന മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്കിന്‍റെ സാരഥിയായി കിരീടാവകാശി ശൈഖ് ഹംദാൻ, മക്കളുടെ കൈ പിടിച്ച് നടത്തം, അതിസമ്പന്നനെ വരവേറ്റ് ദുബൈ
വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം