റമദാന്‍ പിറന്നു; സൗദിയിൽ പൊതുമാപ്പ്

Published : May 06, 2019, 12:37 AM ISTUpdated : May 06, 2019, 01:43 AM IST
റമദാന്‍ പിറന്നു; സൗദിയിൽ പൊതുമാപ്പ്

Synopsis

വ്യവസ്ഥകൾ പൂർണമായ അവസാനത്തെ തടവുകാരെനെയും വിട്ടയക്കുന്നതുവരെ പ്രത്യേക കമ്മിറ്റിയുടെ പ്രവർത്തനം തുടരും. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്കു തിരിച്ചയക്കും

റിയാദ്; റമദാനോട് അനുബന്ധിച്ചു തടവുകാർക്ക് രാജാവാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്. കുടുംബാംഗങ്ങളോടൊപ്പം റമദാൻ ചിലവഴിക്കുന്നതിനു അവസരമൊരുക്കുന്നതിനാണ് സ്വദേശികളും വിദേശികളും അടക്കമുള്ള തടവുകാരെ പൊതുമാപ്പു നൽകി വിട്ടയക്കുന്നത്. നിശ്ചിത വ്യവസ്ഥകൾ പൂർണമായവരെയാകും റമദാനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിൽ വിട്ടയക്കുക.

രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവർക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ജയിൽ വകുപ്പ്, പൊലീസ്, ഗവർണററേറ്റ്, പാസ്പോർട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റികളാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നത്.

വ്യവസ്ഥകൾ പൂർണമായ അവസാനത്തെ തടവുകാരെനെയും വിട്ടയക്കുന്നതുവരെ പ്രത്യേക കമ്മിറ്റിയുടെ പ്രവർത്തനം തുടരും. പൊതുമാപ്പിന് അർഹരായ വിദേശികളെ സ്വദേശത്തേക്കു തിരിച്ചയക്കും. നിരവധി തടവുകാർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്. പൊതുമാപ്പിന് അർഹരായ തടവുകാരുടെ ആദ്യ ബാച്ചിനെ വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ നിന്ന് ഉടൻ വിട്ടയക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല