
റിയാദ്: കൊവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടർന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. സൗദി അറേബ്യ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ് പുതുക്കുന്നത്.
കൊവിഡ് രണ്ടാം തരംഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റിങ് വിസകൾ ഒരു ഫീസും കൂടാതെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞയാഴ്‍ച ഉത്തരവിട്ടിരുന്നു. ആഭ്യന്തര, ധന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടി വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്.
ഇതോടെയാത്രാനിരോധനത്തെ തുടർന്ന് ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ് വിസകൾ അതതു രാജ്യങ്ങളിൽ നിന്ന് ആളുകൾക്ക് പുതുക്കാനാകും. രാജ്യത്തിനുള്ള പുറത്തുള്ള സന്ദർശകർക്ക് സേവനത്തിന്റെ പ്രയോജനം ലഭിക്കാനും വിസ കാലാവധി നീട്ടാനും https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ-വിസ സേവന പ്ലാറ്റ്ഫോമിൽ പ്രവേശിച്ചാൽ മതിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam