
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് സാഹചര്യത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പ്രാബല്യത്തിലായി. ലെവിയോ മറ്റ് ഫീസുകളോ ഇല്ലാതെ ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കി തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഈ നടപടിക്ക് തുടക്കമായി.
വിദേശ തൊഴിലാളികള്‍ക്ക് മാത്രമല്ല, അവരുടെ ആശ്രിതര്‍ക്കും ഇളവ് ലഭിച്ചു. ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നു. സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസത്ത്) സ്വയമേവയാണ് പുതുക്കുന്നത്. ഇതിനായി അപേക്ഷ നല്‍കുകയോ ജവാസത്തിനെ നേരിട്ട് സമീപിക്കുകയോ വേണ്ട.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam