വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി; പുതിയ നിർദേശങ്ങൾ വ്യക്തമാക്കി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

Published : May 23, 2026, 04:46 PM IST
power bank

Synopsis

വിമാനയാത്രയിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. ഒരു യാത്രക്കാരന് രണ്ട് പവർ ബാങ്കുകൾ ഹാൻഡ് ലഗേജിൽ മാത്രമേ കൊണ്ടുപോകാനാകൂ. വിമാനത്തിനുള്ളിൽ വെച്ച് ഇവ ഉപയോഗിക്കുന്നതിനോ ചാർജ് ചെയ്യുന്നതിനോ അനുവാദമില്ല.

റിയാദ്: വിമാനയാത്രക്കാർ കൈവശം കരുതുന്ന പവർ ബാങ്കുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ പരിഷ്കാരം. ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും കൈമാറിയിട്ടുണ്ട്.

പ്രധാന നിബന്ധനകൾ

എണ്ണത്തിൽ നിയന്ത്രണം: ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുമതിയുള്ളൂ.

ചാർജിംഗിന് വിലക്ക്: യാത്രാവേളയിൽ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു.

ഉപകരണങ്ങൾ കണക്ട് ചെയ്യരുത്: വിമാന യാത്രയിലുടനീളം മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാനും പാടില്ല.

ചെക്ക്-ഇൻ ലഗേജിൽ പാടില്ല: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പവർ ബാങ്കുകൾ ചെക്ക്-ഇൻ ലഗേജുകളിൽ (വലിയ പെട്ടികളിൽ) സൂക്ഷിക്കാൻ പാടില്ല.

ശ്രദ്ധിക്കുക: പവർ ബാങ്കുകൾ വിമാന കാബിനിനുള്ളിൽ ഹാൻഡ് ലഗേജായി (Cabin Baggage) മാത്രമേ കൈവശം വെക്കാൻ അനുവാദമുണ്ടാകൂ.

ജീവനക്കാർക്കും ബാധകം

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ പുതിയ നിയമങ്ങൾ വിമാന ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ബാധകമായിരിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എബോള', 'ഹാന്‍റ' വൈറസ് ഭീഷണികളെ നേരിടാൻ രാജ്യം സജ്ജമെന്ന് സൗദി അറേബ്യ
മലയാളി യുവതിയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി