
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. മുന്‍ഗണ പ്രകാരം ദിവസേന വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണവും വര്‍ധിപ്പിക്കും.
നിലവില്‍ അംഗീകരിച്ച എല്ലാ വാക്‌സിനുകള്‍ക്കും രണ്ടു ഡോസുകള്‍ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20 ലക്ഷമായി. ഈ വര്‍ഷം അവസാനത്തോടെ ബാക്കി 26 ലക്ഷം ആളുകള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഭരണാധികാരികളായ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുബമ്മദ് ബിന്‍ സല്‍മാനും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
ഫൈസര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും 10 ദശലക്ഷം ഡോസുകളാണ് സൗദി സ്വീകരിക്കുന്നത്. ഇത് വേഗത്തില്‍ തന്നെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ആസ്ട്രസെനക വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കൂകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam