
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ എത്തി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചെടുത്തില്ലെങ്കിൽ ലേല നടപടികളിലേക്ക് പോകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഉടമകൾ അവരുടെ വാഹനങ്ങൾ ലേലം ചെയ്യുന്നത് ഒഴിവാക്കാൻ മൂന്ന് മാസത്തെ കാലയളവിനുള്ളിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് ട്രാഫിക് വിഭാഗം അധികൃതരുടെ മുന്നറിയിപ്പ്.
നിലവിൽ പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങളുടെ ഉടമകൾ വാഹനം തിരികെ എടുക്കുന്നതിന് ഇൻഡസ്ട്രിയൽ ഏരിയയിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫിസിലെത്തി പിഴയും ഗ്രൗണ്ട് ഫീസും അടച്ച് നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ജൂലൈ 15 മുതൽ 30 ദിവസത്തേക്കാണ് ജപ്തി ചെയ്ത വാഹനങ്ങൾ തിരിച്ചെടുക്കാനുള്ള അവസരമുണ്ടാവുകയെന്ന് ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. ഈ കാലയളവിൽ വാഹന ഉടമകൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, അംഗീകൃത നടപടിക്രമങ്ങൾക്കനുസൃതമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, വാഹനങ്ങൾ പൊതു ലേലത്തിൽ വിൽക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ