ഒമാനിലെ അപൂര്‍വ നിധി ശേഖരം കാണാന്‍ സാധാരണക്കാര്‍ക്കും അവസരമൊരുക്കി അധികൃതര്‍

Published : Sep 27, 2020, 07:55 PM IST
ഒമാനിലെ അപൂര്‍വ നിധി ശേഖരം കാണാന്‍ സാധാരണക്കാര്‍ക്കും അവസരമൊരുക്കി അധികൃതര്‍

Synopsis

വടക്കൻ ശർഖിയയിലെ അൽ-മുധൈബിയിലുള്ള സിനാവില്‍ നിന്നാണ് നിധി കണ്ടെത്തിയത്. ഒമാനിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമാണിത്. പേർഷ്യ കേന്ദ്രമായി ഭരണം നടത്തിയിരുന്ന സസാനിയൻ സാമ്രാജ്യത്തിലേതെന്ന് കരുതപ്പെടുന്ന 962 വെള്ളി ദിർഹമാണ് ഈ നാണയ ശേഖരത്തിലുള്ളത്. 

മസ്‍കത്ത്: ഒമാനിലെ അപൂര്‍വ നിധിശേഖരം കാണാന്‍ ഇനി സാധാരണക്കാര്‍ക്കും അവസരം. 1979 സെപ്റ്റംബറിൽ ഒരു കുടത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ ഏറ്റവും വലിയ ഈ നാണയ നിധി ശേഖരം ഒമാൻ ദേശിയ മ്യുസിയത്തിൽ  സ്ഥാപിച്ചുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

വടക്കൻ ശർഖിയയിലെ അൽ-മുധൈബിയിലുള്ള സിനാവില്‍ നിന്നാണ് നിധി കണ്ടെത്തിയത്. ഒമാനിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമാണിത്. പേർഷ്യ കേന്ദ്രമായി ഭരണം നടത്തിയിരുന്ന സസാനിയൻ സാമ്രാജ്യത്തിലേതെന്ന് കരുതപ്പെടുന്ന 962 വെള്ളി ദിർഹമാണ് ഈ നാണയ ശേഖരത്തിലുള്ളത്. എ.ഡി 589 മുതൽ 623 വരെയുള്ള സസാനിയൻ രാജാക്കൻമാരായിരുന്ന ഹോർമുസാദ് നാലാമന്റെയും ഖുസ്റോ രണ്ടാമന്റെയും  കാലത്തുണ്ടായിരുന്ന നാണയമാണ് ഇതിൽ ഏറ്റവും പഴക്കംചെന്നത്. 1400 വർഷത്തിലേറെയാണ് ഇതിന്റെ  പഴക്കം. എ.ഡി 840-841 കാലഘട്ടത്തിലെ അബ്ബാസിയ ഭരണകാലഘട്ടത്തിലെ നാണയമാണ് ശേഖരത്തിലെ ഏറ്റവും പുതിയത്. മ്യൂസിയത്തിലെ ഗ്രേറ്റ്നെസ് ഓഫ് ഇസ്‍ലാം ഹാളിൽ പ്രദർശിപ്പിച്ചിട്ടുള്ള നാണയങ്ങൾ, മ്യൂസിയം വീണ്ടും പ്രവർത്തനമാരംഭിക്കുന്നതോടെ സന്ദർശകർക്ക് കാണാൻ സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ