
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഏതാനും ദിവസത്തെ അപേക്ഷിച്ച് വ്യാഴാഴ്ച കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായി. 435 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 15 പേര്‍ രാജ്യത്ത് വിവിധിയിടങ്ങളിലായി മരിച്ചു. 455 പേര്‍ കൊവിഡ് മുക്തരായി.
ആകെ റിപ്പോര്‍ട്ട് ചെയ്ത 346,482 പോസിറ്റീവ് കേസുകളില്‍ 333,005 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5363 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8114 പേരാണ്. അതില്‍ 776 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 47. മക്ക 46, റിയാദ് 46, യാംബു 33, ഖമീസ് മുശൈത്ത് 26, ഹുഫൂഫ് 19, ഹാഇല്‍ 19, അബഹ 13, ദമ്മാം 11, അറാര്‍ 11, ജിദ്ദ 10, ജീസാന്‍ 9, മുബറസ് 8, ബുറൈദ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam