
ദുബൈ: നേന്ത്രപ്പഴം കൊണ്ടുവരുന്ന പെട്ടിയില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ആഫ്രിക്കക്കാരനെ് ദുബൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. 300 ഗ്രാം ലഹരിമരുന്നാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
35കാരനായ പ്രതിക്ക് തടവുശിക്ഷയ്ക്ക് പുറമെ 50,000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ജയില്‍ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്തും. ദുബൈ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇയാളുടെ ബാഗ് പരിശോധിപ്പോഴാണ് പെട്ടിയില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഫോറന്‍സിക ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇത് ലഹരിമരുന്ന് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയതായിരുന്നു ഇയാള്‍. അന്വേഷണത്തില്‍, തനിക്ക് നാട്ടിലുള്ള സുഹൃത്ത് സമ്മാനമായി നല്‍കിയതാണ് പെട്ടിയെന്നും യുഎഇയില്‍ ഈ വസ്തു നിരോധിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നുമാണ് ആഫ്രിക്കക്കാരന്‍ പറഞ്ഞത്.
ദുബൈ: പാസ്‍പോര്‍ട്ടില്‍ പരസ്യ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ പ്രത്യേക നിര്‍ദേശവുമായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. പാസ്‍പോര്‍ട്ടുകള്‍ വികൃതമാക്കാന്‍ ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരവാദിത്ത രഹിതമായി പെരുമാറുന്ന നിരവധി ട്രാവല്‍ ഏജന്റുമാര്‍ പാസ്‍പോര്‍ട്ടുകളെ പരസ്യം പതിക്കാനുള്ള വസ്‍തുവായാണ് കണക്കാക്കുന്നതെന്ന് കോണ്‍സുലേറ്റ് ആരോപിച്ചു. തങ്ങളുടെ ഏജന്‍സികളുടെയും കമ്പനികളുടെയും സ്റ്റിക്കറുകള്‍ പതിച്ച് പാസ്‍പോര്‍ട്ടുകളുടെ കവര്‍ വികൃതമാക്കുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യന്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പാസ്‍പോര്‍ട്ട് ഉടമകളായ എല്ലാവരും, തങ്ങളുടെ പാസ്‍പോര്‍ട്ടുകള്‍ ട്രാവല്‍ ഏജന്റുമാരോ മറ്റ് ആരെങ്കിലുമോ ഇത്തരത്തില്‍ വികൃതമാക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണമെന്നും അറിയിപ്പിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam