തണ്ണുപ്പ് കാലത്തിന്‍റെ വരവറിയിച്ച് യുഎഇയില്‍ കനത്തമഴ: പലയിടത്തും യെല്ലോ, റെഡ് അലര്‍ട്ടുകള്‍

Published : Nov 10, 2019, 09:09 PM IST
തണ്ണുപ്പ് കാലത്തിന്‍റെ വരവറിയിച്ച് യുഎഇയില്‍ കനത്തമഴ: പലയിടത്തും യെല്ലോ, റെഡ് അലര്‍ട്ടുകള്‍

Synopsis

ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് ശക്തമായ മഴലഭിച്ചത്.

ദുബായ്: തണുപ്പുകാലത്തിന്റെ വരവറിയിച്ച് യുഎഇയിൽ ശക്തമായ മഴ തുടങ്ങി. മോശം കാലാവസ്ഥ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെ ബാധിച്ചു. മഴ രണ്ടുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളിലുമാണ് ശക്തമായ മഴലഭിച്ചത്. മോശം കാലാവസ്ഥ മൂലം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പല സര്‍വീസുകളും തടസ്സപ്പെട്ടു. ദുബായ് മാളിലും പരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. കനത്ത മഴയെയും വെള്ളപ്പൊക്കത്തേയും തുടർന്ന് യുഎഇയിലെ ചില വിദ്യാലയങ്ങൾ നേരത്തെ ക്ലാസുകള്‍ അവസാനിപ്പിച്ചു. 

നിരവധി വാഹനാപകടങ്ങളും രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ റിപ്പോര്‍ട് ചെയ്തതായി പോലീസ് അറിയിച്ചു. റോഡുകളില്‍ വെള്ളക്കെട്ടുരൂപപെട്ടതുമൂലമുണ്ടായ ഗതാഗത കുരുക്ക് ജനജീവിതം താറുമാറാക്കി. വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കരുതെന്നും വെള്ളം കയറിയ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാലാണിത്. 

ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് യുഎഇയിലെ ചില സ്ഥലങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഴ രണ്ടുദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്‌റെ മുന്നറിയിപ്പ്. ഒമ്പത് അടി വരെ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിടുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും പോലീസ് അഭ്യര്‍ത്ഥിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം