ഭൂമിയിലേക്ക് എപ്പോള്‍ വേണമെങ്കിലും വീണേക്കാം ചൈനീസ് റോക്കറ്റിന്‍റെ ചിത്രം കിട്ടി, ആശങ്കയോടെ ലോകം

By Web TeamFirst Published May 8, 2021, 8:26 AM IST
Highlights

 21 ടണ്‍ ഭാരമുള്ള വാഹനം അനിയന്ത്രിതമായി ജനവാസമേഖലയില്‍ ഇറങ്ങുമെന്ന വാര്‍ത്ത വന്നത് മുതല്‍ക്കേ ലോകം ഭീതിയിലാണ്. ഇത് മിക്കവാറും ന്യൂയോര്‍ക്ക് തീരങ്ങളില്‍ മൂക്കും കുത്തി വീഴാനുള്ള സാധ്യതയാണുള്ളതെന്നാണ് ഇപ്പോഴത്തെ നിഗമനം. 

ഭൂമിയിലേക്ക് അടുത്ത ദിവസം വീഴാനൊരുങ്ങുന്ന, നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഭ്രമണപഥത്തിലൂടെ വലിയ വേഗത്തില്‍ നിയന്ത്രണില്ലാതെ സഞ്ചരിക്കുന്ന റോക്കറ്റിന്റെ ആദ്യ ചിത്രമാണിത്. ഇറ്റലി ആസ്ഥാനമായുള്ള വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ആണ് ഭൂമിയിലേക്ക് മനുഷ്യനു ഭീഷണിയായി വീഴാനൊരുങ്ങുന്ന ചൈനീസ് റോക്കറ്റിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ ദൂരദര്‍ശിനിക്ക് മുകളില്‍ ബുധനാഴ്ച വൈകുന്നേരം 435 മൈല്‍ ഉയരത്തില്‍ റോക്കറ്റ് അതിവേഗം സഞ്ചരിക്കുകയായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. ചിത്രം പകര്‍ത്തിയ വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റിലെ ജേ്യാതിശാസ്ത്രജ്ഞനായ ഗിയാന്‍ലൂക്ക മാസി പറയുന്നത് ഇങ്ങനെ, ഇതൊരു വലിയ വിജയമാണ്. സൂര്യന്‍ ചക്രവാളത്തിന് ഏതാനും ഡിഗ്രി താഴെയായിരിക്കുമ്പോള്‍ ആകാശം അവിശ്വസനീയമാംവിധം തെളിച്ചമുള്ളതായി. ഈ അവസ്ഥ ഇമേജിംഗിനെ അങ്ങേയറ്റം തീവ്രമാക്കിയെങ്കിലും റോബോട്ടിക് ദൂരദര്‍ശിനി ചൈനീസ് റോക്കറ്റിനെ പകര്‍ത്തുന്നതില്‍ വിജയിച്ചു. ഇത്തരം വസ്തുക്കളെ ട്രാക്കുചെയ്യുന്നതില്‍ റോബോട്ടിക് സൗകര്യത്തിന്റെ അതിശയകരമായ കഴിവുകളാണിത്.'

ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജന്‍സികളും ജ്യോതിശാസ്ത്രജ്ഞരും ലോംഗ് മാര്‍ച്ച് 5 ബി എന്ന ചൈനീസ് ഭീമന്‍ റോക്കറ്റ് ഭൂമിയിലേക്ക് തിരികെ വരുന്നതും കാത്തിരിക്കുകയാണ്. മെയ് എട്ടിന് ശനിയാഴ്ച ഇത് ഭൂമിയിലേക്ക് തകര്‍ന്ന് ജനവാസമേഖലയില്‍ അവശിഷ്ടമഴ പെയ്യിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ കാണിക്കുന്നതെന്ന് യുഎസ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാധാരണഗതിയില്‍, ഉപേക്ഷിക്കപ്പെട്ട റോക്കറ്റ് ഘട്ടങ്ങള്‍ ലിഫ്‌റ്റോഫ് കഴിഞ്ഞാലുടന്‍ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെങ്കിലും അത് വെള്ളത്തിലാണ് വീഴുക, ബ്രിട്ടീഷ് റോക്കറ്റ് സ്റ്റാര്‍ട്ടപ്പിന്റെ സിഇഒ, സ്‌കൈറോറ, വോലോഡൈമര്‍ ലെവിക്കിന്‍ വ്യക്തമാക്കി. നിലവില്‍ 26,000 ത്തോളം വസ്തുക്കള്‍ ബഹിരാകാശത്ത് പരിക്രമണം ചെയ്യുന്നുണ്ട്. 60 വര്‍ഷത്തെ ബഹിരാകാശ ദൗത്യങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലേക്ക് പുതിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെടുന്നുമുണ്ട്. ഇത്തരം ബഹിരാകാശ അവശിഷ്ടങ്ങള്‍ സുരക്ഷിതമായി നശിപ്പിക്കുന്നതിനോ ഒരു മാലിന്യ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്നതിനോ സഹായിക്കുന്നതിന് സ്‌കൈറോറയുടെ സ്‌പേസ് ടഗ് പോലുള്ള വാഹനങ്ങള്‍ ഉണ്ട്. ഭാവിയിലെ എല്ലാ വിക്ഷേപണങ്ങളിലും, ഇത്തരം അനിയന്ത്രിതമായ റീഎന്‍ട്രികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ഇത്തരത്തിലുള്ള സ്‌പേസ് ടഗ് ഉള്‍പ്പെടുത്തണമെന്നാണ് അന്താരാഷ്ട്ര വിദഗ്ധരുടെ ആവശ്യം.

എന്നാല്‍, ചൈനയുടെ ബഹിരാകാശ ഏജന്‍സി ഇതുവരെ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. കൂറ്റന്‍ ലോംഗ് മാര്‍ച്ച് 5 ബി റോക്കറ്റിന്റെ പ്രധാന ഘട്ടം നിയന്ത്രിക്കപ്പെടുന്നു അല്ലെങ്കില്‍ നിയന്ത്രണാതീതമായി ഇറക്കും എന്നതിനെക്കുറിച്ച് അവര്‍ക്കും വലിയ ധാരണയില്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുന്ന ചൈനീസ് റോക്കറ്റ് പ്രവേശിക്കുമ്പോള്‍ തങ്ങളുടെ ജനങ്ങള്‍ക്കും സ്വത്തിനും ചെറിയ ഭീഷണി' സൃഷ്ടിക്കുമെന്ന് ചൈന രഹസ്യമായി സമ്മതിച്ചുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. 

റോക്കറ്റിന്റെ മുകള്‍ ഘട്ടം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍ ചൈന വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിംഗ് പറഞ്ഞു. 21 ടണ്‍ ഭാരമുള്ള വാഹനം അനിയന്ത്രിതമായി ജനവാസമേഖലയില്‍ ഇറങ്ങുമെന്ന വാര്‍ത്ത വന്നത് മുതല്‍ക്കേ ലോകം ഭീതിയിലാണ്. ഇത് മിക്കവാറും ന്യൂയോര്‍ക്ക് തീരങ്ങളില്‍ മൂക്കും കുത്തി വീഴാനുള്ള സാധ്യതയാണുള്ളതെന്നാണ് ഇപ്പോഴത്തെ നിഗമനം. 

ലോംഗ് മാര്‍ച്ച് 5 ബി എന്ന റോക്കറ്റ് ആണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാനൊരുങ്ങുന്നത്. പുതിയ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ഒരു മൊഡ്യൂള്‍ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാനാണ് ഇത് വിക്ഷേപിച്ചത്. ഇപ്പോള്‍ അത് പതുക്കെ ഭൂമിയിലേക്ക് വീഴുന്നുവെന്നതാണ് പേടിപ്പിക്കുന്ന വാര്‍ത്ത. റോക്കറ്റിന്റെ വീഴ്ചയുടെ വിവരങ്ങള്‍ 'സമയബന്ധിതമായി' പുറത്തുവിടുമെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു. റോക്കറ്റ് ട്രാക്കുചെയ്യുന്ന ജ്യോതിശാസ്ത്രജ്ഞര്‍ ഇത് തുര്‍ക്ക്‌മെനിസ്ഥാനിലൂടെ ശനിയാഴ്ച 15:00 ബിഎസ്ടിക്കും ഞായറാഴ്ച 08:00 നും ഇടയില്‍ ഭൂമിയില്‍ പ്രവേശിക്കുമെന്ന് പ്രവചിക്കുന്നു. എങ്കിലും യഥാര്‍ത്ഥ റീഎന്‍ട്രി സ്ഥലവും സമയവും പ്രവചിക്കാനായിട്ടില്ല. കഴിഞ്ഞ മെയ് മാസത്തില്‍ മറ്റൊരു ചൈനീസ് റോക്കറ്റ് അനിയന്ത്രിതമായി പശ്ചിമാഫ്രിക്കയില്‍ നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ദിനപത്രമായ ഗ്ലോബല്‍ ടൈംസ്, റോക്കറ്റിന്റെ അലുമിനിയം അലോയ് എക്സ്റ്റീരിയര്‍ അന്തരീക്ഷത്തില്‍ എളുപ്പത്തില്‍ കത്തുമെന്നും ഇത് ആളുകള്‍ക്ക് വളരെ വിദൂരമായ അപകടസാധ്യത മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നും പറഞ്ഞു.

എന്നിരുന്നാലും, യുഎസ് പ്രതിരോധ വകുപ്പ് ഇത് സമ്മതിക്കുന്നില്ല, ശനിയാഴ്ച റോക്കറ്റ് ഘട്ടം ഭൂമിയിലേക്ക് വീഴുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് റോക്കറ്റിന്റെ സ്ഥാനം യുഎസ് സ്‌പേസ് കമാന്‍ഡിന് അറിയാമെന്നും ട്രാക്കുചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി ബുധനാഴ്ച നടത്തിയ ഒരു സമ്മേളനത്തില്‍ പറഞ്ഞു. മധ്യരേഖയ്ക്ക് സമീപം പസഫിക്കില്‍ അവശിഷ്ടങ്ങള്‍ പതിക്കുമെന്ന് എയ്‌റോസ്‌പേസ് കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നു.

നമസ്തേ കേരളത്തിൽ അതിഥികളായി അശ്വിനും രേഖയും: കാണാം വീഡിയോ

click me!