പണ്ട് പണ്ട്, ചൈനയിൽ നിന്ന് ചന്ദ്രനിലേക്ക് ഒരു പോക്ക് പോയ ആളെ അറിയാമോ?

Published : Jul 11, 2019, 09:44 PM ISTUpdated : Jul 14, 2019, 04:37 PM IST
പണ്ട് പണ്ട്, ചൈനയിൽ നിന്ന് ചന്ദ്രനിലേക്ക് ഒരു പോക്ക് പോയ ആളെ അറിയാമോ?

Synopsis

ആധുനിക ബഹിരാകാശ വാഹനങ്ങൾക്കെല്ലാം മുമ്പ് ചന്ദ്രനിലേക്ക് പോകാൻ തുനിഞ്ഞ ചൈനക്കാരന്‍റെ കഥ, ഇപ്പോഴത്തെ ചൈനീസ് ചന്ദ്ര പദ്ധതിയുടെയും

മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്ന അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുള്ളൂ, സോവിയറ്റ് യൂണിയനും അമേരിക്കയും കഴിഞ്ഞാൽ ആ നേട്ടം കൈവരിച്ചിട്ടുള്ള മൂന്നാമത്തെ രാജ്യം ചൈനയാണ്. 2004ലാണ് ചൈനയുടെ ചാന്ദ്രദൗത്യങ്ങൾ തുടങ്ങുന്നത്. പക്ഷേ ആ ചരിത്രം പറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് വാൻ ഹുവിനെക്കുറിച്ച് അറിയേണ്ടതുണ്ട്.

ആധുനിക ബഹിരാകാശ വാഹനങ്ങൾക്കെല്ലാം മുമ്പ്  ചന്ദ്രനെ ലക്ഷ്യമാക്കി ഒരാൾ യാത്ര പുറപ്പെട്ടു, വെടിമരുന്ന് നിറച്ച 47 മുളന്തണ്ടുകൾക്ക് മുകളിൽ ഉറപ്പിച്ച വ്യാളീമുഖം കൊത്തിയ സിംഹാസനത്തിലിരുന്ന് ചന്ദ്രനിലേക്ക് പോകാൻ തുനിഞ്ഞ ആ ചൈനാക്കാരന്റെ പേരാണ് വാൻ ഹൂ. 1909 ഒക്ടോബർ രണ്ടിന് സയന്റിഫിക് അമേരിക്കനിൽ വന്ന ലേഖനത്തിലൂടെയാണ് ചൈനാക്കാരനായ വാൻഹൂവിനെ ആദ്യമായി പാശ്ചാത്യലോകം അറിയുന്നത്. ചന്ദ്രനിലേക്ക് യാത്ര പുറപ്പെട്ട വാൻഹൂവിന്റെ  ചേതനയറ്റ ശരീരം വാൻ ജെയ്ഷെൻ മലനിരകളിൽ നിന്ന് കണ്ടെത്തിയെന്നാണ് ലേഖനത്തിലുള്ളത് . 

മിത്തായാലും ചരിത്രകഥയായാലും വാൻഹൂവിന്‍റെ നാട്ടുകാർ ചന്ദ്രനിലേക്ക് പിന്നീട് പേടകമയക്കുക തന്നെ ചെയ്തു.2007 ഒക്ടോബർ 24ന് ലോങ്ങ് മാർച്ച് 3എ റോക്കറ്റിൽ കുതിച്ച ചാങ്ങ് ഇ ഒന്ന് സെപ്റ്റംബർ 5ന് ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിപ്പിച്ചു. സോഫ്റ്റ് ലാൻഡിംഗ് എന്ന സ്വപ്ന നേട്ടം കൈവരിച്ചത് ചാങ്ങ് ഇ ശ്രേണിയിലെ മൂന്നാമനാണ്, 2013 ഡിസംബർ ഒന്നിന്  യാത്ര തുടങ്ങിയ ചാങ്ങ് ഇ 3 ഡിസംബർ 14ന് ചന്ദ്രനിൽ ഇറങ്ങി.  Yutu റോവർ ചന്ദ്രോപരിതലത്തിലൂടെ, സ‌ഞ്ചരിച്ച് ചരിത്രം കുറിച്ചു. ചാങ്ങ് ഇ നാലിലൂടെ ചൈന ഒരു പടികൂടി മുന്നോട്ട് പോയി, എപ്പോഴും ഭൂമിയോട് മുഖം തിരിഞ്ഞ് നിൽക്കുന്ന ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത് ലാൻഡ് ചെയ്യുന്ന ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമെന്ന ചരിത്ര നേട്ടം 2019 ജനുവരി മൂന്നിന് ചൈന സ്വന്തമാക്കി. ചൈനയ്ക്ക് പിന്നാലെ ആ വലിയ നേട്ടത്തിന് ഇന്ത്യയും ഒരുങ്ങിക്കഴിഞ്ഞു.

PREV
click me!

Recommended Stories

ഭൂമിയുടെ ഹൈഡ്രജൻ ഹാലോ പഠന ദൗത്യം ആരംഭിച്ച് നാസയുടെ കറതേര്‍സ് നിരീക്ഷണ കേന്ദ്രം
6 വർഷങ്ങളുടെ ഇടവേള, വീണ്ടും പൊട്ടിത്തെറിച്ച് ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ, 30 അടി വരെ ഉയർന്ന് പൊന്തി ആസിഡ്